മൂന്നാംകടവില്‍ ഡാം അനുവദിക്കില്ലെന്ന് നാട്ടുകാര്‍; സര്‍വേ നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ നിര്‍ദേശം
Monday, July 1, 2024 1:37 AM IST
കാസര്‍ഗോഡ്: മൂന്നാംകടവ് മിനി ഡാമിന് സര്‍വേ നടത്താന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് മൂന്നാംകടവ് അണക്കെട്ട് വിരുദ്ധ ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെയും സി.എച്ച്.കുഞ്ഞമ്പു എംഎല്‍എയുടെയും ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍വേ നടത്തിയാല്‍ തങ്ങളുടെ സ്ഥലങ്ങള്‍ അണക്കെട്ട് പ്രദേശമായി മാറ്റപ്പെടുമെന്നും തങ്ങള്‍ക്ക് മറ്റു ജീവനോപാധികള്‍ ഇല്ലാത്തതിനാല്‍ ഡാം പദ്ധതിയെ പൂര്‍ണമായി എതിര്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വെള്ളം കൊണ്ടുപോകുന്നതിനോ വികസനം വരുന്നതിനോ തങ്ങള്‍ എതിരല്ല.

പുഴകളില്‍ ചെക്ക്ഡാമുകള്‍ നിര്‍മിച്ച് ജലദൗര്‍ലഭ്യം പരിഹരിക്കുകയാണ് വേണ്ടത്. പെരിയ കേന്ദ്രസര്‍വകലാശാലയ്ക്കുവേണ്ടി ചാക്കൂട് എന്ന സ്ഥലത്ത് ചെക്ക്ഡാം നിര്‍മിച്ചാല്‍ ജലലഭ്യത ഉറപ്പുവരുത്താന്‍ കഴിയുമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡ് മെമ്പര്‍ ഞരതീഷും യോഗത്തില്‍ പങ്കെടുത്തു. ഒടുവില്‍ 25 മീറ്റര്‍ എങ്കിലും ഉയരത്തില്‍ സര്‍വേ നടത്താന്‍ അനുവദിക്കണമെന്ന് എംഎല്‍എ പറഞ്ഞു.

അതിനും സമ്മതിക്കാത്തപ്പോള്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് യോഗം പിരിച്ചുവിട്ടതായി എംഎല്‍എ അറിയിക്കുകയും ചെയ്തു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ.അരവിന്ദാക്ഷന്‍, വാര്‍ഡ് മെംബര്‍ ആര്‍.രതീഷ്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ജയിംസ് കണിപ്പള്ളില്‍, അഗസ്റ്റിന്‍ കണിയാറകത്ത്, ജോണ്‍സണ്‍ പാറപ്പുറത്ത്, രാജീവന്‍ വാവടുക്കം, സണ്ണി കണിപ്പള്ളില്‍ എന്നിവര്‍ സംബന്ധിച്ചു.