അഭിനന്ദനവുമായി എ.ആര്‍. റഹ്‌മാന്‍, ത്രില്ലടിച്ച് അമല്‍രാജ്
Friday, June 28, 2024 7:17 AM IST
കാസര്‍ഗോഡ്: അമ്മയെ ചേര്‍ത്തുപിടിച്ച് ഒരു പാട്ട് പാടുന്നു, അത് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നു, പിന്നാലെ അതേ പാട്ടിന്‍റെ സംഗീത സംവിധായകന്‍ അഭിനന്ദനങ്ങളുമായി എത്തുന്നു... അതും സാക്ഷാല്‍ എ.ആര്‍. റഹ്‌മാന്‍. കുമ്പള സൂരംബയിലെ പി.എസ്.അമല്‍രാജിന് സന്തോഷവും ഞെട്ടലും ഇതുവരെ മാറിയിട്ടില്ല.

ലൗ ബേര്‍ഡ്‌സ് എന്ന തമിഴ്ചിത്രത്തിലെ "മലര്‍കളേ മലര്‍കളേ, ഇത് എന്ന കനവാ...' എന്ന പാട്ട് പാടിയാണ് അമല്‍ രാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അമ്മയെ ചേര്‍ത്തുപിടിച്ച് വെറുതെ ഒരു പാട്ട് പാടിയതാണ്. പാട്ട് കേട്ട് ആദ്യം അമ്മ കണ്ണീരണിഞ്ഞു. പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പാട്ട് വൈറലായി. ഒടുവില്‍ സാക്ഷാല്‍ എ.ആര്‍. റഹ്‌മാന്‍റെ അടുത്തുവരെ പാട്ടെത്തി.. അദ്ദേഹത്തിന്‍റെ ഇമോജിയും കൈയടിയും ലഭിച്ചു.

ആദ്യം പാട്ടിന് പ്രതികരണവുമായെത്തുന്നത് എ.ആര്‍. റഹ്‌മാന്‍റെ മകള്‍ ഖദീജ റഹ്‌മാനാണ്. പക്ഷേ അമല്‍ അതു ശ്രദ്ധിച്ചില്ല. പിന്നീട് ആളുകള്‍ കമന്‍റ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അമലിന് ആളെ പിടികിട്ടുന്നത്. അതിനുശേഷമായിരുന്നു റഹ്‌മാന്‍റെ കമന്‍റ്. എആര്‍ആര്‍ കമന്‍റഡ് എന്ന രീതിയിലൊരു നോട്ടിഫിക്കേഷന്‍.

ഫോണിലേക്ക് വന്നപ്പോള്‍ അത് എ.ആര്‍. റഹ്‌മാന്‍ ആയിരിക്കുമെന്ന് അമല്‍ കരുതിയതേയില്ല. പക്ഷേ ക്ലിക്ക് ചെയ്ത് വെരിഫൈഡ് അക്കൗണ്ട് എന്നു കണ്ടപ്പോള്‍ അമല്‍ ശരിക്കും ഞെട്ടിപ്പോയി. പലതവണ അക്കൗണ്ട് എടുത്തുനോക്കി എ.ആര്‍.റഹ്‌മാന്‍ തന്നെയാണെന്ന് ഉറപ്പിച്ചു. വല്ലാത്തൊരു അനുഭവമായിരുന്നു അതെന്ന് അമല്‍ രാജ് പറയുന്നു.

ഉത്സവപറമ്പുകള്‍ പോലുള്ള ചെറിയ വേദികളിലാണ് അമല്‍ ആദ്യം കയറുന്നത്. പിന്നീട് കരോക്കെ വച്ച് പാടാന്‍ തുടങ്ങി. ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് ആദ്യമായൊരു പാട്ട് ഇന്‍സ്റ്റഗ്രാമില്‍ പാടിയിടുന്നത്. ഇത് നിരവധി പേര്‍ കേള്‍ക്കുകയും ഹിറ്റാവുകയും ചെയ്തതോടെ വീഡിയോ സ്ഥിരമായി ഇന്‍സ്റ്റഗ്രാമില്‍ അപ്‌‌ലോഡ് ചെയ്യാന്‍ തുടങ്ങി. പതിയെ പതിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്‍റെ എണ്ണം കൂടുകയും പാടുന്നതെല്ലാം കൂടുതല്‍ പേരിലേക്ക് എത്താനും തുടങ്ങി. ചെറുപ്പത്തില്‍ പരപ്പ ഉണ്ണികൃഷ്ണന്‍റെ അടുത്തായിരുന്നു ആദ്യം പഠനം. ഇപ്പോള്‍ യോഗേഷ് ശര്‍മയുടെ ഗുരു.

റിട്ട.എസ്‌ഐ പി.സോമയ്യയുടെയും നഴ്‌സ് എസ്.ശാരദയുടെയും മകനാണ്. സഹോദരന്‍ അനില്‍ രാജ് ഗവേഷണ വിദ്യാർഥിയാണ്. കാസര്‍ഗോഡ് ഗവ.കോളജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ അമല്‍ ഇപ്പോള്‍ മഹാരാജാസ് കോളജില്‍ എംഎ മ്യൂസിക്കിന് അപേക്ഷിച്ചിരിക്കുകയാണ്.