‘സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പിഴച്ചു, നേതാക്കള്‍ ശൈലി മാറ്റണം’
Wednesday, June 26, 2024 12:56 AM IST
കാസര്‍ഗോഡ്: സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം പാര്‍ട്ടിക്ക് പിഴവ് പറ്റിയെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാനായി ചേര്‍ന്ന സിപിഎം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. ജില്ലയുടെ പ്രത്യേക ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പാര്‍ട്ടി വേണ്ടത്ര ഗൗരവം കാണിച്ചില്ല.

ജില്ലാകമ്മിറ്റി അംഗീകരിച്ച സ്ഥാനാര്‍ഥിയെ താഴെക്കിടയിലുള്ള അണികളും അനുഭാവികളും അംഗീകരിച്ചില്ല. സ്ഥാനാര്‍ഥിയായി മറ്റു ചിലരെ പരിഗണിക്കാനുള്ള ആലോചനയുണ്ടായിരുന്നെങ്കിലും തുടക്കത്തിലേ ആ പേരുകള്‍ ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നു. ഇടതുസ്ഥാനാര്‍ഥി ദുര്‍ബലനാണെന്ന പ്രചാരണത്തിനു തടയിടാനും പാര്‍ട്ടിക്കു കഴിഞ്ഞില്ല. പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളായ കയ്യൂര്‍ അടക്കമുള്ള സ്ഥലങ്ങളിലും യുഡിഎഫിനും ബിജെപിക്കും വോട്ട് കൂടിയത് ഗൗരവമായി കാണണം.

മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും തങ്ങളുടെ ശൈലി മാറ്റണമെന്നും ഇങ്ങനെ പോയാല്‍ ജനങ്ങള്‍ ഇനിയും പാര്‍ട്ടിയില്‍ നിന്നും അകലുമെന്നും അംഗങ്ങള്‍ പറഞ്ഞു. നേതാക്കളുടെ ശൈലി ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ പല പ്രവൃത്തികളും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചുവെന്ന് ഇ.പി.ജയരാജന്‍ വോട്ടെടുപ്പ് ദിവസം മാധ്യമങ്ങളോട് പറഞ്ഞതും ജയരാജന്‍റെ ദല്ലാള്‍ ബന്ധവും ദോഷം ചെയ്‌തെന്ന് ജയരാജന്‍റെ സാന്നിധ്യത്തില്‍ തന്നെ അംഗങ്ങള്‍ പറഞ്ഞു.


നവകേരളസദസ് ഗുണം ചെയ്തില്ല. ഇതില്‍ ലഭിച്ച പരാതികള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചില്ല. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുമുണ്ടായില്ല. ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി കുടിശികയായി കിടക്കുന്നതിന്‍റെ പ്രതിഷേധം ജനങ്ങളില്‍ ശക്തമായിരിക്കെ കെട്ടിടനികുതി വര്‍ധിപ്പിച്ചു. ഭൂമിസംബന്ധമായ പ്രശ്‌നം പലയിടത്തും നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ റവന്യുവകുപ്പ് പരാജയപ്പെട്ടു.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആവശ്യത്തിലധികമായെന്ന അഭിപ്രായവും ചില അംഗങ്ങളിലുണ്ടായി. ന്യൂനപക്ഷ വിഭാഗത്തിന്‍റെ പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല, മറ്റൊരു വിഭാഗത്തിന്‍റെ വോട്ട് ചോരാനും ഇതു കാരണമായി. വിയോജിപ്പ് രേഖപ്പെടുത്തിയവര്‍ ബിജെപിക്ക് വോട്ട് ചെയ്തു. ചെറുവത്തൂര്‍ മദ്യവില്‍പനശാലയുമായി ബന്ധപ്പെട്ട വിവാദം ഉള്‍പ്പെടെയുള്ള പ്രാദേശിക പ്രശ്‌നങ്ങളും ദോഷം ചെയ്തതായും വിലയിരുത്തലുണ്ടായി.