ബിരിക്കുളം സ്കൂൾ: വിവര ശേഖരണത്തിന് ഹാജരാകാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ്
Sunday, June 30, 2024 8:07 AM IST
പരപ്പ: ബിരിക്കുളം എയുപി സ്കൂളിനു വേണ്ടി സർക്കാരിന്‍റെ ഭൂമി കൈയേറിയതായ ആരോപണവും സ്കൂളിന്‍റെ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ജൂലൈ 10 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകാൻ പരാതിക്കാരനായ കോൺഗ്രസ് നേതാവ് സി.ഒ.സജിക്കും സ്കൂൾ മാനേജർക്കും നോട്ടീസ് ലഭിച്ചു.

ഇതുസംബന്ധിച്ച് മാർച്ച് ആറിലെ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഇരുകക്ഷികൾക്കും ജോയിന്‍റ് സെക്രട്ടറി മുമ്പാകെ അവരവരുടെ വാദങ്ങളും തെളിവുകളും ഹാജരാക്കാം. വിഷയത്തിൽ റവന്യൂ വകുപ്പും വിദ്യാഭ്യാസ വകുപ്പും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ തെളിവെടുപ്പ് നിർണായകമാകും.

സർക്കാർ ഭൂമി കൈയേറിയാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും കൈയേറ്റം ഒഴിപ്പിച്ചാൽ അത് സ്കൂളിന്‍റെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതാണ് ഉചിതമെന്നുമുള്ള റിപ്പോർട്ടാണ് വെള്ളരിക്കുണ്ട് തഹസിൽദാർ സമർപ്പിച്ചിരിക്കുന്നത്.

അതേസമയം ദശകങ്ങൾക്കു മുമ്പ് ഇവിടെ സ്കൂൾ തുടങ്ങുന്നതിനായി സർക്കാർ അനുവദിച്ച സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും കൈയേറിയതായി കണക്കാക്കാനാവില്ലെന്നുമുള്ള നിലപാടാണ് ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ നല്കിയ മറുപടിയിലുള്ളത്. ഈ രണ്ട് വാദങ്ങളുമായും ബന്ധപ്പെട്ട തെളിവുകൾ സമർപ്പിക്കാൻ ഇരുകക്ഷികൾക്കും തെളിവെടുപ്പിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മാനേജ്മെന്‍റിനു കീഴിൽ അടുത്തിടെ നടത്തിയ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നവും ജോയിന്‍റ് സെക്രട്ടറിയുടെ മുന്നിലെത്തും.