കാട്ടാന ആക്രമണ ഭീതിയിൽ പാണത്തൂർ നിവാസികൾ
Monday, July 1, 2024 1:37 AM IST
പാണത്തൂർ: പാണത്തൂരിലും പരിസരപ്രദേശങ്ങളിലും കാട്ടാന ആക്രമണം പതിവായതോടെ ജനങ്ങൾ ആശങ്കയിൽ. പാണത്തൂര്‍ പരിയാരം ജനവാസ മേഖലയില്‍ കഴിഞ്ഞ ദിവസവും കാട്ടാനക്കൂട്ടമിറങ്ങി നശിപ്പിച്ചത് നൂറിലധികം വാഴകളും കവുങ്ങിന്‍ തൈകളും. 30ൽ പരം കായ്ക്കുന്നതും തൈതെങ്ങുകളുമടക്കം നശിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പ് കാട്ടാനയിറങ്ങി ജോസഫ് വിലാസം ജോണ്‍സന്‍റെ കൃഷി പൂര്‍ണമായും നശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആന കയറാതിരിക്കാന്‍ വേണ്ടി സൗരോര്‍ജ വേലിയടക്കം ഒരുക്കിയായിരുന്നു ജോണ്‍സണ്‍ വീണ്ടും കൃഷിയൊരുക്കിയത്.

സൗരോര്‍ജ വേലിയുള്ള ഭാഗത്ത് കൂടി കയറാതെ പാണത്തൂര്‍-സുള്ള്യ റോഡിനോട് ചേര്‍ന്നുള്ള  വീടിന്‍റെ മതില്‍ രണ്ടിടത്ത് തകര്‍ത്താണ് ആനക്കൂട്ടം കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. കൃഷിക്ക് വെള്ളം നനയ്ക്കാന്‍ സ്ഥാപിച്ച സംഭരണി, പൈപ്പ് ലൈനുകള്‍ തുടങ്ങിയവയും നശിപ്പിച്ച നിലയിലാണ്. രണ്ട് വര്‍ഷം മുന്‍പ് കാട്ടാനക്കൂട്ടമിറങ്ങിയപ്പോള്‍ ഏകദേശം 22 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. തുടര്‍ന്ന് വനംവകുപ്പില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത ജോണ്‍സണ് രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ചതാകട്ടെ വെറും 26,000 രൂപ മാത്രമാണ്.

കൃഷിയല്ലാതെ വേറെ മാർഗമില്ലാത്തതുകൊണ്ടാണ് കടം വാങ്ങിയും മറ്റും വീണ്ടും ഒരോന്ന് നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയതെന്ന് ജോണ്‍സണ്‍ പറയുന്നു. പരിയാരത്തെ എ.ജെ.ജോസഫിന്‍റെ കൃഷിയിടത്തിലും‌ അതിനുമുമ്പ് പാണത്തൂരിൽ ആടുകുഴിയിൽ ഷാജിയുടെ കൃഷിയിടത്തിലും കാട്ടാനയിറങ്ങി വലിയ തോതില്‍ കൃഷി നശിപ്പിച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നിരീക്ഷണം നടത്തുന്നതിനിടെയാണ് സമീപത്തെ ജോണ്‍സന്‍റെ കൃഷിയിടത്തിലത്തിയ ആനക്കൂട്ടം കൃഷിയൊന്നാകെ നശിപ്പിച്ചിരിക്കുന്നത്. 

ജനപ്രതിനിധികളെ
പങ്കെടുപ്പിച്ച് യോഗം നടത്തും

പാണത്തൂര്‍: പനത്തടിയിലെ കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാനായി എംപി, എംഎല്‍എ എന്നിവരെ പങ്കെടുപ്പിച്ച് യോഗം നടത്തും. പനത്തടി പഞ്ചായത്ത് ഹാളില്‍ കര്‍ഷകരെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് നടത്തിയ അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്.

സൗരോര്‍ജ തൂക്കുവേലിയുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാനും വട്ടക്കയം, പരിയാരം മേഖലളില്‍ തെരുവ് വിളക്ക് സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. വനാതിര്‍ത്തിയില്‍ ട്രഞ്ചിംഗ് വേണമെന്ന കര്‍ഷകരുടെ ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തും. പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന പ്രസാദ് അധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡന്‍റ് പി.എം.കുര്യാക്കോസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ രാധാകൃഷ്ണ ഗൗഡ, പഞ്ചായത്തംഗം കെ.കെ.വേണുഗോപാല്‍, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍, പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ, വില്ലേജ് ഓഫീസര്‍ എം.റെയ്‌നി, കൃഷി ഓഫീസര്‍ അരുണ്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.