പാലാവയൽ വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നീളുന്നു
Tuesday, July 2, 2024 1:50 AM IST
പാലാവയൽ: നിർമാണം പൂർത്തിയായി ആറുമാസത്തോളമായിട്ടും പാലാവയൽ വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നീളുന്നു. സമീപത്തായി ഈസ്റ്റ് എളേരി സർവീസ് സഹകരണബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള ഇടുങ്ങിയ കടമുറിയിലാണ് നാലുവർഷത്തോളമായി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.

ഇവിടുത്തെ പരിമിതമായ സൗകര്യങ്ങളിൽ ജീവനക്കാരും പൊതുജനങ്ങളും വീർപ്പുമുട്ടുകയാണ്. നല്ലൊരു ഭാഗം ഫയലുകളും ചാക്കുകളിൽ നിറച്ചുവച്ച നിലയിലാണ്. മഴക്കാലത്ത് വെള്ളം അകത്തേക്ക് തെറിച്ചുവീഴുന്നതിനാൽ വില്ലേജ് ഓഫീസിലെത്തുന്നവർ കുട ചൂടി നില്ക്കേണ്ട അവസ്ഥയാണ്.

പാലാവയൽ-പുളിങ്ങോം റോഡരികിൽ സെന്‍റ് ജോൺസ് പള്ളി വക സംഭാവനയായി ലഭിച്ച സ്ഥലത്താണ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം കാലപ്പഴക്കം മൂലം ചോർന്നൊലിക്കുന്ന നിലയിലായതോടെയാണ് അത് പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കാൻ 44 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

നിർമിതികേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. എന്നാൽ നിർമാണത്തിലെ അപാകത മൂലം പണി പൂർത്തിയാകുന്നതിനു മുമ്പ് കെട്ടിടത്തിനുള്ളിൽ മഴവെള്ളം വീഴാൻ തുടങ്ങിയതായി ആക്ഷേപമുണ്ടായിരുന്നു. ഈ പ്രശ്നം പിന്നീട് പരിഹരിച്ചതായാണ് പറയുന്നത്.

വില്ലേജ് ഓഫീസറുടെ കാബിൻ അടക്കമുള്ള ഫാബ്രിക്കേഷൻ ജോലികൾ നടക്കാത്തതും വൈദ്യുതി കിട്ടാത്തതുമാണ് ഇപ്പോൾ ഉദ്ഘാടനം നീളാൻ കാരണമായി പറയുന്നത്.

ഫാബ്രിക്കേഷൻ ജോലികൾക്കും ചുറ്റുമതിൽ നിർമാണത്തിനുമുള്ള ചെലവ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് നിർമിതികേന്ദ്രം അധികൃതരുടെ വിശദീകരണം. അതിന് ഇനി വീണ്ടും തുക അനുവദിക്കേണ്ടിവരും.

പാലാവയൽ-പുളിങ്ങോം റോഡിൽനിന്നും മഴവെള്ളം ഒഴുകിയിറങ്ങി പുതിയ കെട്ടിടത്തിന്‍റെ മുറ്റത്ത് കെട്ടിക്കിടക്കുന്നുണ്ട്. ഇത് ഒഴുകിപ്പോകാനുള്ള വഴിയും ഒരുക്കേണ്ടിവരും. ഇതിനെല്ലാം ഇനി എത്രകാലം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് നാട്ടുകാരുടെ ചോദ്യം.