എയിംസ്: ജില്ലയ്ക്ക് വീണ്ടും നിരാശ
Wednesday, July 3, 2024 1:50 AM IST
കാസർഗോഡ്: എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ കാസർഗോഡ് ജില്ല സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലില്ലെന്ന പ്രസ്താവന മുഖ്യമന്ത്രി ആവർത്തിച്ചത് ജില്ലയ്ക്ക് വീണ്ടും നിരാശയായി.

കോഴിക്കോട് ജില്ലയിലെ കിനാലൂർ മാത്രമാണ് നിലവിൽ സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലുള്ളതെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലയിൽ എയിംസ് അനുവദിക്കണമെന്ന ആവശ്യവുമായി എൻഡോസൾഫാൻ ദുരിതബാധിതരുൾപ്പെടെ കാലങ്ങളായി സമരം ചെയ്യുമ്പോഴും ഇക്കാര്യം പരിഗണിക്കാൻ പോലുമാവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്.

നേരത്തേ പലതവണ ജില്ലയിലെത്തിയപ്പോഴും എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരപ്പന്തൽ സന്ദർശിക്കുന്നതിനും സമരനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനും മുഖ്യമന്ത്രി വിസമ്മതിച്ചിരുന്നു. കൂടിക്കാഴ്ച ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിതിരിച്ചുവിട്ട സംഭവം പോലുമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്‍റെയും നിലപാട് ജില്ലയുടെ ആവശ്യത്തിന് പൂർണമായും എതിരായതോടെ ജില്ലയിലെ എൽഡിഎഫ് ജനപ്രതിനിധികളും പ്രതിരോധത്തിലാണ്. ജില്ലയ്ക്ക് എയിംസ് ലഭിക്കാത്തതിന്‍റെ പാപഭാരം കേന്ദ്രസർക്കാരിനുമേൽ പഴിചാരി രക്ഷപെടുന്നതിനുള്ള വഴി പോലും സംസ്ഥാന സർക്കാർ സ്വീകരിക്കാത്തതിൽ അവർ നിരാശരാണ്.

എൻഡോസൾഫാൻ ദുരിതബാധിതർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനുമുന്നിൽ മാസങ്ങളായി നടത്തിയ സമരം ഒത്തുതീർപ്പാക്കുന്നതിനായി എൽഡിഎഫ് നേതാക്കൾ മുൻകൈയെടുത്ത് സംസ്ഥാന സർക്കാരിൽ നിന്നും ഏതാനും ഉറപ്പുകൾ നേടിയെടുത്തതായി പ്രഖ്യാപിച്ചിരുന്നെങ്കിലും അതും പാഴ് വാക്കായി.

കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിച്ചിരുന്ന കാലത്ത് അതത് പ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ മാത്രമേ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്താനാവൂ എന്ന നിലപാടാണ് തൊട്ടുപിന്നാലെ സർക്കാർ നിയമസഭയിൽ വീണ്ടും വ്യക്തമാക്കിയത്.

പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള സൗജന്യ ചികിത്സയും മരുന്നും നിലച്ചിട്ട് മാസങ്ങളായി. ഇപ്പോൾ ദുരിതബാധിതരും കുടുംബാംഗങ്ങളും വീണ്ടും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെത്തി സമരം തുടങ്ങാനുള്ള ഒരുക്കത്തിലാണ്.