കണ്ടൽക്കാടുകളുടെ കാവലാളായി രാജൻ
Friday, July 5, 2024 1:03 AM IST
വലിയപറമ്പ്: കായലിനും കരയ്ക്കും ജീവശ്വാസം നല്കുന്ന കണ്ടൽക്കാടുകളുടെ കാവലാളായി ഇടയിലക്കാട്ടെ മത്സ്യത്തൊഴിലാളി ഒ.രാജൻ. ആയിരത്തോളം കണ്ടൽതൈകളാണ് രാജൻ സ്വന്തമായി മുളപ്പിച്ച് വളർത്തിയെടുത്ത് കായലോരത്ത് ഒരു കിലോമീറ്ററോളം നീളത്തിൽ നട്ടുപിടിപ്പിച്ചത്.

ഇടയിലക്കാട് തെക്കെ മുനമ്പ് മുതൽ നീണ്ടുകിടക്കുന്ന രാജന്‍റെ കണ്ടൽചെടികൾ മഴക്കാലം ശക്തിപ്രാപിക്കുമ്പോൾ തീരത്തിന് രക്ഷാകവചമാകുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളിയായ രാജൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായത്.

കണ്ടൽചെടികൾ നടുന്നതിനു പിന്നാലെ അവയുടെ നിലനില്പിനും സംരക്ഷണത്തിനുമായി ഓലമടലും മുളന്തണ്ടും ചീന്തിയെടുത്ത് വേലികെട്ടി വയ്ക്കാനും മത്സ്യബന്ധനത്തിനിടയിൽ രാജൻ സമയം കണ്ടെത്തുന്നു.

കായലിലെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്കും പ്രജനനത്തിനുമെല്ലാം കണ്ടൽ കാടുകൾ അത്യന്താപേഷിതമാണെന്ന് രാജൻ പറയുന്നു.