ലഹരിക്കെതിരേ സന്ദേശമായി "അതിനാൽ'
Sunday, July 7, 2024 7:40 AM IST
തലശേരി: ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുമുള്ള സന്ദേശം പ്രമേയമാക്കി സ്വാൻ മീഡിയ ചിത്രീകരിച്ച "അതിനാൽ' എന്ന ഹ്രസ്വചിത്രം യുട്യൂബിൽ റിലീസ് ചെയ്തു.

സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി ജീവിതത്തെ ഇരുളിലാഴ്ത്തുന്നതും പിന്നീട് അവിടെ പ്രതീക്ഷയുടെ പുതുനാമ്പ് മുളയെടുക്കുന്നതുമാണ് ഈ ലഘുസിനിമയുടെ ഉള്ളടക്കം. കാസർഗോഡ് ജില്ലയിലെ ബദിയടുക്ക ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം.

തലശേരി അതിരൂപത ഹാളിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ചിത്രത്തിന്‍റെ പ്രകാശനകർമം നിർവഹിച്ചു. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയിലേക്ക് മദ്യവും മയക്കുമരുന്നും കടന്നുവരുമ്പോൾ ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഹ്രസ്വ ചിത്രം അനേകർക്ക് വഴിവിളക്കായിത്തീരുമെന്ന ഉത്തമവിശ്വാസം തനിക്കുണ്ടെന്ന് ആർച്ച്ബിഷപ് പറഞ്ഞു.

വളരെയേറെ മൂല്യവത്തായ സന്ദേശമുൾക്കൊള്ളുന്നതും സമൂഹത്തോട് ക്രിയാത്മകമായി സംവദിക്കാൻ കഴിയുന്നതുമായ ഒരു സിനിമയാണിതെന്നും മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം നിമിത്തം എത്രയോ ജീവിതങ്ങൾ വഴിതെറ്റിപ്പോകുന്ന ഇക്കാലത്ത് മാതാപിതാക്കൾ മക്കളെയോർത്ത് വ്യാകുലപ്പെടുമ്പോൾ എല്ലാവരുടെയും കണ്ണുതുറപ്പിക്കാൻ കഴിയുന്ന ഒരു ചിത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ് മുഖ്യാതിഥിയായി.


കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ. ചാക്കോ കുടിപ്പറമ്പിലിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. മുഖ്യകഥാപാത്രമായി അഭിനയിച്ചതും അദ്ദേഹമാണ്. പദ്മനാഭൻ ബ്ലാത്തൂരിന്‍റെ തിരക്കഥയിൽ ഉദയൻ കുണ്ടംകുഴി സംവിധാനം നിർവഹിച്ചു.

ബാലകൃഷ്ണൻ പാലക്കിയാണ് ഛായാഗ്രാഹകൻ. സനൽ പാടിക്കാനം, ഡോണ മരിയ, ബാലാമണി അന്നൂർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

മദ്യവും മയക്കുമരുന്നും ലോക ജനതയെ കീഴ്പ്പെടുത്തിയിരിക്കുന്ന ഈ കാലഘട്ടത്തിൽ കലയിലൂടെ അതിനെതിരെ നീങ്ങാനുള്ള പ്രചോദനം സമൂഹത്തിന് നൽകുകയാണ് ഈ ഹ്രസ്വ ചിത്രത്തിലൂടെ തങ്ങൾ ചെയ്യുന്നതെന്നും ഇതുപോലെ തന്നെ സർക്കാരുകളും വിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽ ലഹരിക്കെതിരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി സമൂഹത്തെ നേർവഴിക്കു നയിക്കാൻ തയാറാകണമെന്നും പ്രതീക്ഷ ലഹരി വിമോചന കേന്ദ്രം മുൻ ഡയറക്ടർ കൂടിയായ ഫാ. ചാക്കോ കുടിപ്പറമ്പിൽ പറഞ്ഞു.