കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി
Sunday, July 7, 2024 7:40 AM IST
തൃക്കരിപ്പൂര്‍: കുവൈറ്റില്‍ തീപിടുത്തത്തില്‍ മരണപ്പെട്ട സൗത്ത് തൃക്കരിപ്പൂര്‍ തെക്കുമ്പാട് സ്വദേശി പി. കേളുവിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആശ്വാസ ധനസഹായം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തെക്കുമ്പാട് വീട്ടിലെത്തി ഭാര്യ മണിക്ക് കൈമാറി.

എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.ബാവ, നോര്‍ക്ക റൂട്ട്‌സ് റീജണല്‍ മാനേജര്‍ സി.രവീന്ദ്രനാഥ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എം.മായ, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചുലക്ഷം രൂപ, എം.എ.യൂസഫലി നല്‍കിയ അഞ്ചു ലക്ഷം രൂപ, രവി പിള്ള നല്‍കിയ രണ്ടുലക്ഷം രൂപ, ബാബു സ്റ്റീഫന്‍ നല്‍കിയ രണ്ടുലക്ഷം രൂപ എന്നിവ ഉള്‍പ്പെടെ 14 ലക്ഷം രൂപയുടെ ചെക്കാണ് മന്ത്രി കൈമാറിയത്. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്നതൊന്നും പകരമാവില്ലെങ്കിലും കുടുംബങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ കരുതലായാണ് ധനസഹായം നല്‍കുന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.