പുഴയില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
Friday, June 28, 2024 10:14 PM IST
കാസര്‍ഗോഡ്: ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം കീഴൂര്‍ കടപ്പുറത്ത് കരക്കടിഞ്ഞു. രാവണീശ്വരം മുക്കൂട് സ്വദേശി അജേഷ് പാലക്കാല്‍(35)ന്‍റെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. സിമന്‍റ് വ്യാപാരിയായ അജേഷിന് സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ചന്ദ്രഗിരി പുഴയുടെ പരിസരത്ത് സ്‌കൂട്ടറും മൊബൈല്‍ ഫോണും വെച്ച ശേഷം പുഴയില്‍ ചാടിയത്. പുഴയില്‍ നല്ല ഒഴുക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രയാസപ്പെട്ടിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

മുക്കൂടും കളരിക്കാലിലും പാലക്കല്‍ ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു അജേഷ്. ഡിവൈഎഫ്‌ഐ രാവണീശ്വരം മേഖല കമ്മിറ്റി അംഗമാണ്. മുക്കൂട് പാലക്കാലിലെ അച്യുതന്‍-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സജ്‌ന. അഞ്ചും രണ്ടും വയസുള്ള രണ്ടു പെണ്‍മക്കളുണ്ട്. സഹോദരന്‍: അഭിലാഷ്.