രഞ്ജിത്തിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴി ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്തും
രഞ്ജിത്തിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴി  ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്തും
Tuesday, September 17, 2024 1:49 AM IST
കൊച്ചി: സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്ക് കേരളത്തിലേക്ക് എത്താന്‍ താത്പര്യമില്ലെന്നു നേരത്തേ നടി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കോല്‍ക്കത്തയിലെ ആലിപ്പുര്‍ സെഷന്‍സ് കോടതിയില്‍ നടി എത്തി, അവിടെനിന്ന് എറണാകുളത്തെ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ഓണ്‍ലൈന്‍ വഴിയാകും രഹസ്യമൊഴി നല്‍കുക. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രത്യേക അന്വേഷണസംഘം എറണാകുളത്തെ കോടതി മുഖേന ആലിപ്പുര്‍ കോടതിയിലേക്കു രേഖകള്‍ കൈമാറി.


നിലവില്‍ കോല്‍ക്കത്തയിലാണു നടിയുള്ളത്. ഇവിടെ എത്തുന്ന അന്വേഷണസംഘം നടിയെ ആലിപ്പുര്‍ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കും. കേസില്‍ കഴിഞ്ഞ 12ന് അന്വേഷണസംഘം രഞ്ജിത്തിനെ ചോദ്യംചെയ്തിരുന്നു.

പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ രഞ്ജിത് നിഷേധിച്ചിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് രഞ്ജിത്തിനെ വിട്ടയച്ചത്.

അതേസമയം, മൊഴിയെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി വൈകാതെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനു പുറമേ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലും പ്രതിയാണു രഞ്ജിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.