വാളകത്ത് 14 വാർഡുകളിലും നിരീക്ഷണ കാമറകൾ
Saturday, June 29, 2024 4:59 AM IST
മൂവാറ്റുപുഴ : പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് തടയുന്നതിനും കുറ്റകൃത്യങ്ങൾ, മദ്യപാനം, ലഹരി ഉപയോഗം, ഉൾപ്പെടെയുള്ളവ തടയുന്നതിനായി വാളകം പഞ്ചായത്തിലെ 14 വാർഡുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.

10 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 14 വാർഡുകളിലുമായി 16 നീരിക്ഷണ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പഞ്ചായത്ത് അതിർത്തിയായ കടാതിയിലും പെരുവംമുഴിയിലും എഎൻപിആർ സംവിധാനമുള്ള കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

32 കാമറകൾ വരെ പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങളാണ് പഞ്ചായത്തിൽ തയാറാക്കിയിട്ടുള്ളത്. പഞ്ചായത്തിൽ നടന്ന നിരീക്ഷണ കാമറകളുടെ സ്വിച്ച് ഓണ്‍ മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ. തോമസ് നിർവഹിച്ചു.

അഞ്ച് ലക്ഷം കൂടി മുടക്കി അടുത്തഘട്ടത്തിൽ കൂടുതൽ കാമറകൾ സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത് പ്രസിഡന്‍റ് ബിനോ കെ. ചെറിയാന്‍റ നേതൃത്വത്തിലുള്ള ഭരണസമിതി. 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നന്പർ പ്ലേറ്റുകൾ വരെ കൃത്യമായി ഒപ്പിയെടുക്കുന്നതിനുള്ള സംവിധാനമാണ് എഎൻപിആർ.

പഞ്ചായത്തിൽ പൊതുജനങ്ങൾക്ക് കാണാവുന്ന തരത്തിലും പോലീസ് സ്റ്റേഷനിലും കാമറകളുടെ ദൃശ്യങ്ങൾ ലഭ്യമായിരിക്കും. എസ്എംബി ടെക്നോളജീസാണ് കാമറകൾ സ്ഥാപിച്ച് പ്രവർത്തനം നിയന്ത്രിക്കുന്നത്. രണ്ടു വർഷത്തേയ്ക്കാണ് ഇവരുടെ സേവനം, തുടർന്ന് പഞ്ചായത്ത് തന്നെ നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തുന്ന രീതിയിലാണ് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്‍റ് ബിനോ കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.കെ. അരുണ്‍ മുഖ്യപ്രഭാഷണം നടത്തി.