ബീച്ചിൽ സുരക്ഷ പോരെന്ന് പോലീസ്
Monday, July 1, 2024 4:45 AM IST
ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടർക്ക് കത്ത് നൽകി

വൈപ്പിൻ: ബീച്ചിൽ കുളിക്കുന്ന സന്ദർശകർക്ക് സുരക്ഷ പോരെന്ന് പോലീസ്. ഈ സാഹചര്യത്തിൽ മുനമ്പം സ്റ്റേഷന്‍റെ പരിധിയിൽ വരുന്ന ബീച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷാ മുൻകരുതൽ നടപടികൾ സീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം പോലീസ് ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടർക്ക് കത്ത് നൽകിയിരിക്കുകയാണ്.

ചെറായി ബീച്ചിന് തെക്ക് മാറി ലൈഫ് ഗാർഡുകളുടെ സേവനമില്ലാത്ത ഭാഗത്ത് കുളിക്കാനിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മുങ്ങി മരിച്ച സാഹചര്യംകൂടി കണക്കിലെടുത്താണ് പോലീസ് കത്തയച്ചത്. മുനമ്പം മുസിരിസ് ബീച്ച്, ചെറായി മെയിൻ ബീച്ച്, രക്തേശ്വരി ബീച്ച്, കുഴുപ്പിള്ളി ബീച്ച് എന്നിവടങ്ങളിൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കുക എന്നാണ് പ്രധാന ആവശ്യം.

കൂടാതെ ബീച്ചുകളിൽ അപകട മുന്നറിയിപ്പുകൾ നൽകുന്നതിനായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ ബീച്ചിൽ സന്ദർശകർക്ക് സുരക്ഷ പോരെന്നാണ് പോലീസ് പറയുന്നത്. ആയിരക്കണക്കിന് സന്ദർശകർ വന്നുപോകുന്ന ബീച്ചിൽ ആധുനിക സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അടിക്കടി മുങ്ങിമരണങ്ങൾ സംഭവിച്ചിട്ടും ബന്ധപ്പെട്ട ടൂറിസം വകുപ്പ് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നില്ലെന്നാണ് പോലീസ് പറയുന്നത്.