സ്പായിലെ ജീവനക്കാരിയെ ആക്രമിച്ച് മോഷണം : നായ്ക്കളുടെ കാവലില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം വീണ്ടെടുത്തു
Sunday, June 30, 2024 4:22 AM IST
കൊച്ചി: എറണാകുളം പുല്ലേപ്പടിയിലെ സ്പാ ജീവനക്കാരിയെ കത്തിമുനയില്‍ നിർത്തി സ്വര്‍ണാഭരണങ്ങളടക്കം കവര്‍ച്ച ചെയ്ത കേസിലെ തൊണ്ടിമുതല്‍ പോലീസ് വീണ്ടെടുത്തു. കേസിലെ പ്രതികളിലൊരാളായ ആകാശ് തൃശൂര്‍ പട്ടിക്കാട് ചുവന്നമണ്ണ് ഭാഗത്ത് നടത്തുന്ന നായ്ക്കളുടെ ഫാമിനുളളില്‍ നിന്നാണ് മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്.

പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഇവിടെ എത്തിയപ്പോള്‍ 25ഓളം നായ്ക്കളെ ഫാമിനുള്ളില്‍ തുറന്നുവിട്ട നിലയിലായിരുന്നു. ഒടുവില്‍ പ്രതിയുടെ സഹോദരിയെ സ്ഥലത്തെത്തിച്ച് ഇവയെ മാറ്റിയ ശേഷമാണ് പോലീസിന് ഇവിടേക്ക് പ്രവേശിക്കാനായത്.

ആകാശ് അറസ്റ്റിലായതിന് ശേഷം നായ്ക്കള്‍ക്ക് വെള്ളംപോലും നല്‍കിയിരുന്നില്ല. അക്രമകാരികളായ ഇവ സമീപവാസികള്‍ക്കും ഭീഷണിയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു തെളിവെടുപ്പ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഗൂര്‍ഖാ കത്തിയും വടിവാളും ഇരുമ്പ് വടികളും പോലീസ് കണ്ടെടുത്തു. സ്പായ്ക്ക് സമീപത്ത് വാട്ടര്‍ അഥോറിറ്റി കൂട്ടിയിട്ടിരുന്ന കുടിവെള്ളെ പൈപ്പിനുള്ളിലാണ് ഇവ ഒളിപ്പിച്ചത്.

ഇവര്‍ ഉപയോഗിച്ച കാര്‍ കോയമ്പത്തൂരിലേക്ക് മാറ്റിയെന്നായിരുന്നു ആദ്യമൊഴി. കാര്‍ പിന്നീട് അന്തിക്കാട് അമ്പലക്കാട് ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ 14ന് പുലര്‍ച്ചെ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പുല്ലേപ്പടിയിലുള്ള സ്പായിലെ ഉദയംപേരൂര്‍ സ്വദേശിനിയായ ജീവനക്കാരിയാണ് അക്രമത്തിന് ഇരയായത്.

സൈബര്‍ വിദഗ്ധനായ യുവതിയുടെ അടുത്തസുഹൃത്തായ കറുകപ്പള്ളി സ്വദേശിയോട് പ്രതികള്‍ ഒരു പ്രവാസിയുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തു നല്‍കാമോയെന്ന് ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതിലെ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

സംഭവത്തില്‍ തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ടി.വി. ആകാശ്(30), പെരിങ്ങോട്ടുകര സ്വദേശി എ.വി. രാഗേഷ്(39), പാടൂര്‍ സ്വദേശി സിയാദ്(27), പാലക്കല്‍ പാലിശേരി സ്വദേശി പി.വി. നിഖില്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.