അത്രമേല്‍ മലിനം പെരിയാര്‍! പക്ഷേ; കേസില്ല, പിഴയുമില്ല
Sunday, June 30, 2024 4:22 AM IST
സിജോ പൈനാടത്ത്

കൊച്ചി: ജലമലിനീകരണവും മത്സ്യക്കുരുതിയും തുടര്‍ക്കഥയായ പെരിയാറില്‍, മാലിന്യമൊഴുക്കുന്നവരുടെ പേരില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പിസിബി) കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു രൂപ പോലും പിഴയീടാക്കിയില്ല. മാലിന്യമൊഴുക്കുന്നുവെന്നു തെളിഞ്ഞ കമ്പനികള്‍ക്കെതിരേ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

പിസിബിയുടെ കൊച്ചി ഓഫീസിനു കീഴില്‍ 7856 വ്യവസായ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുഴ മലിനമാക്കിയതായുള്ള പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 2020 ഏപ്രില്‍ ഒന്നു മുതല്‍ 2024 മേയ് വരെ ഒരു സ്ഥാപനങ്ങളില്‍ നിന്നും നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കിയിട്ടില്ലെന്നു പിസിബി എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

പിസിബി ഉദ്യോഗസ്ഥര്‍ ഇക്കാലയളവില്‍ നടത്തിയ പരിശോധനകളുടെ ഫയലുകളില്‍ ഒന്നിലും, മലിനീകരണത്തിന്റെ പേരില്‍ ഏതെങ്കിലും സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാലയാണ് വ്യവസായശാലകള്‍ക്കെതിരേയുള്ള നടപടികളുടെ വിവരങ്ങളാരാഞ്ഞ് പിസിബിയെ സമീപിച്ചത്.

പെരിയാറിലെ മത്സ്യക്കുരുതിയ്ക്കും ജലമലിനീകരണത്തിനും കാരണം വ്യവസായ ശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളാണെന്നു കൊച്ചി സര്‍വകലാശാല, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നടത്തിയിട്ടുള്ള പഠനങ്ങളില്‍ വ്യക്തമായിരുന്നു. 2016 ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നടത്തിയ പഠനത്തില്‍, പെരിയാര്‍ തീരത്തെ വ്യവസായ മേഖലയില്‍ കൃത്യമായ മലിനീകരണ നിയന്ത്രണ സംവിധാനമില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അടുത്തകാലത്തു പെരിയാറിലുണ്ടായ ഏറ്റവും വലിയ മത്സ്യക്കുരുതി കഴിഞ്ഞ മേയ് 20നായിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ മത്സ്യസമ്പത്ത് ഇല്ലാതാവുകയും ജലസ്രോതസ് ഗുരുതരമായ രീതിയില്‍ മലിനമായെന്നും തെളിഞ്ഞ ശേഷവും പിസിബി നിഷ്‌ക്രിയത്വം തുടരുകയാണെന്ന ആരോപണം ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.