ഒലിയപ്പുറത്ത് ഭീതിപരത്തിയ തെരുവുനായയെ പിടികൂടി
Monday, July 1, 2024 4:59 AM IST
തിരുമാറാടി: തിരുമാറാടി ഒലിയപ്പുറത്ത് ഭീതിപരത്തി നിരവധി പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി. കഴിഞ്ഞ രണ്ടു ദിവസത്തിലായി ഒലിയപ്പുറം പ്രദേശത്ത് നാല് പേരെ ആക്രമിച്ച തെരുവുനായയെയാണ് ദയ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

നായയെ വന്ധ്യംകരിച്ച് ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് വാർഡംഗം നെവിൻ ജോർജ് പറഞ്ഞു.

സിബി മാത്യു മൂർപ്പനാട്ട്, തങ്കച്ചൻ മാഞ്ചുവട്ടിൽ, പൊന്നമ്മ സുരേന്ദ്രൻ വഴിനടയിൽ, രാജപ്പൻ മണിമലക്കുന്നേൽ എന്നിവരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി നായ ആക്രമിച്ചത്.

തെരുവുനായ്ക്കൾ പെറ്റുപെരുകുന്നത് തടയുന്നതിന് അനിമൽ ബർത്ത് കണ്‍ട്രോൾ പ്രോഗ്രാം ഫലപ്രദമായി നടപ്പാക്കുകയാണ് ചെയ്യേണ്ടതെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.