ദേശീയപാതാ വികസനം വാഗ്ദാനങ്ങളിൽ മാത്രം : ആലുവയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം
Wednesday, July 3, 2024 4:09 AM IST
ആലുവ: ഗതാഗതക്കുരുക്കു മൂലം നട്ടംതിരിയുന്ന ആലുവയിൽ ദേശീയപാതാ വികസനം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. മാർത്താണ്ഡവർമ്മ പാലം കഴിഞ്ഞ് തോട്ടക്കാട്ടുകര മുതൽ പറവൂർകവല വരെയുള്ള വികസനം നാലു വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും ദേശീയ പാതാ അഥോറിറ്റി മുൻകൈ എടുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

തോട്ടക്കാട്ടുകര കവല മുതൽ പറവൂർകവല വരെ സർവീസ് റോഡിനായി സ്ഥലം എടുത്തിട്ടുണ്ടെങ്കിലും മധ്യഭാഗത്ത് മാത്രമാണ് റോഡ് ഉള്ളത്. ഇതുമൂലം കടുങ്ങല്ലൂർ, പറവൂർ മേഖലകളിലേക്ക് വാഹനങ്ങൾക്ക് ജംഗ്ഷനുകളിൽ നിന്ന് തിരിഞ്ഞ് പോകാനായി ഫ്രീ ലെഫ്റ്റ് ലഭിക്കുന്നില്ല.

ദേശീയ പാതയിൽനിന്ന് സുഗമമായി തിരിയാനാകുന്ന ഫ്രീ ലെഫ്റ്റുകൾ ഇല്ലാത്തതാണ് ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്കിനു കാരണമാകുന്നത്. തോട്ടക്കാട്ടുകരയിൽ നിന്ന് കടുങ്ങല്ലൂരിലേക്ക് തിരിയേണ്ടിയിടത്ത് ഓട്ടോ സ്റ്റാൻഡ് ആണ് പ്രവർത്തിക്കുന്നത്. അതിനാൽ ദേശീയ പാതയിലേക്ക് വരുന്ന വാഹനങ്ങൾ പോയ ശേഷം മാത്രമേ ഈ റോഡിലേക്ക് ഇടത് തിരിഞ്ഞ് പോകാനാകുന്നുള്ളൂ.

സമാന രീതിയിൽ തടസമാണ് ദേശീയ പാതയിലെ പറവൂർകവലയിലും ഉള്ളത്. കൈയേറ്റവും വാഹന പാർക്കിംഗും കാരണം സുഗമമായി വാഹനങ്ങൾക്ക് പറവൂർ മേഖലയിലേക്കുള്ള റോഡിൽ തിരിയാനാകുന്നില്ല. ഇവിടെ "നോ പാർക്കിംഗ് ബോർഡ്' വയ്ക്കണമെന്ന് ഗതാഗത വകുപ്പ് പറയുന്നുണ്ടെങ്കിലും പോലീസ് ബോർഡ് സ്ഥാപിച്ച ശേഷം കഴിഞ്ഞ ദിവസം അത് പിൻവലിച്ചു.

കഴിഞ്ഞ മാസം ഗതാഗത വകുപ്പു മന്ത്രി സ്ഥലം സന്ദർശിച്ച് ഫ്രീ ലെഫ്റ്റ് ആക്കാൻ നിർദ്ദേശിച്ചതനുസരിച്ച് വീപ്പകൾ ഉപയോഗിച്ച് താത്ക്കാലികമായി പറവൂർ കവലയിൽ സർവീസ് റോഡ് വേർതിരിച്ചിട്ടുണ്ട്. ഗതാഗത വകുപ്പിന്‍റെ വീപ്പ പ്രയോഗത്തിന് പകരം സർവീസ് റോഡ് തോട്ടക്കാട്ടുകര മുതൽ പറവൂർകവല വരെ വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിമാനത്താവളത്തിലേക്ക് പോകുന്നവരടക്കം ദീർഘദൂര യാത്രക്കാർ ആലുവ കടന്നു കിട്ടാൻ പെടാപ്പാട് പെടുകയാണ്. ആലുവ നഗരാതിർത്തികളായ പുളിഞ്ചോട് മുതൽ ദേശം വരെയുള്ള ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തരമായി എലവേറ്റഡ് ഹൈവേ വേണമെന്നാവശ്യവും ആലുവ നഗരസഭ ഉന്നയിച്ചിട്ടുണ്ട്. ഈ നിർദ്ദേശം കേന്ദ്ര ഗതാഗത വകുപ്പിന്‍റെ പരിഗണനയിലാണ്.