അരൂർ-തുറവൂർ ഉയരപ്പാത നിർമാണം: ദേശീയപാതാ പുനർനിർമാണം വാഹനങ്ങൾ തടയാതെ നടത്തും
Wednesday, July 3, 2024 4:24 AM IST
അരൂർ: ഉയരപ്പാതാനിർമാണം നടക്കുന്ന അരൂർ - തുറവൂർ ദേശീയപാതയുടെ പുനർനിർമാണ ജോലികൾ പ്രാദേശിക ഗതാഗതം പൂർണമായും തടയാതെ തന്നെ നടത്താൻ തീരുമാനമായി.ഇന്നുമുതൽ ദേശീയപാതയുടെ കിഴക്കേഭാഗം പൂർണമായും തടഞ്ഞ് പുനർനിർമാണം നടത്താനാണ് തീരുമാനിച്ചിരുന്നത്.

ഉയരപ്പാത നിർമാണം ഏറ്റെടുത്തിരിക്കുന്ന അശോകാ ബിൽഡ് കോൺ കമ്പനി അധികൃതരും ,ജനകീയ സമിതി നേതാക്കളും, ജില്ലാ പഞ്ചായത്തംഗം അനന്തുരമേശും ചർച്ചയിൽ പങ്കെടുത്തു. ഗതാഗതം പൂർണമായി തടയാതെ തന്നെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ചന്തിരൂർ സെന്‍റ് മേരീസ് പള്ളിക്ക് സമീപത്തുനിന്ന് പണികൾ ആരംഭിച്ചു.

വെള്ളക്കെട്ട് പൂർണമായും ദേശീയപാതയിൽ നിന്ന് ഒഴിവാക്കുന്നതിനാണ് ആദ്യ പരിഗണന.തുടർന്ന് വലിയ കുഴികളും ഗട്ടറുകളുമുള്ള ഭാഗത്ത് കോൺക്രീറ്റിംഗ് ആരംഭിക്കും. ഒരു വരി ഗതാഗതം ദേശീയപാതയിലൂടെ തന്നെ അനുവദിച്ചു കൊണ്ടായിരിക്കും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ ലോറികൾ, കണ്ടെയ്നർ ലോറികൾ ഇവ മാത്രം അരൂക്കുറ്റി,പാണാവള്ളി വഴി തിരിച്ചുവിടും. അഞ്ചു മിനിറ്റ് ഗതാഗതം ഇടവിട്ട് തടസപ്പെടുത്തും.ഗതാഗതം നിയന്ത്രണത്തിന് പോലീസിന്‍റെ സഹായം ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.