മഴയും വെയിലും ജി. സ്മാരകത്തെ ജനം കൈയൊഴിയുന്നു
Monday, July 1, 2024 4:45 AM IST
കൊച്ചി: രണ്ടു പതിറ്റാണ്ടിലേറെകാത്തിരിപ്പിനൊടുവില്‍ നഗരത്തിന് ലഭിച്ച ജി. സ്മാരകത്തെ കൊച്ചിക്കാര്‍ കൈയൊഴിയുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആറു മാസമായിട്ടും സ്മാരകത്തിലെ ഓപ്പണ്‍ എയര്‍ സ്റ്റേജിന് ബൂക്കിംഗ് തീരെയില്ല. മഴയും വെയിലുമാണ് അവര്‍ കാരണമായി പറയുന്നത്. ബൂക്ക് ചെയ്ത് അഡ്വാന്‍സ് നല്‍കിയ ശേഷം പരിപാടി നടക്കുന്ന സമയം മഴ വന്നാല്‍ എന്തുചെയ്യുമെന്നാണ് ഇവരുടെ പ്രധാന ആശങ്ക.

പരിപാടികള്‍ക്ക് വാടകയ്ക്ക് നല്‍കി നഗരസഭയ്ക്ക് വരുമാനം നേടാന്‍ ലക്ഷ്യമിട്ടാണ് സാംസ്‌കാരിക കേന്ദ്രത്തിന്‍റെ ഭാഗമായി ആംബി തിയറ്റര്‍ മാതൃകയില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജ് നിര്‍മിച്ചത്. മനോഹരമായ ഇരിപ്പിടങ്ങളും വിശാലമായ സ്റ്റേജും ലൈറ്റുകളുമൊക്കെയായി ആരെയും ആകര്‍ഷിക്കുന്നതാണ് ഇത്. എന്നാല്‍ മേല്‍ക്കൂര ഇല്ലാത്തതിനാല്‍ വെയിലും മഴയും കാരണം ആരും ഈ ഇടം പ്രയോജനപ്പെടുത്തുന്നില്ല.

വേനല്‍ക്കാലത്ത് ബൂക്കിംഗ് കുറവായിരുന്നു. വൈകുന്നേരം അഞ്ചരയ്ക്ക് ശേഷം മാത്രമാണ് വെയിലിന് അല്പം ശമനമുണ്ടാകുക. റോഡിന്‍റെ പണികള്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാലും വഴിവിളക്കുകളില്ലാത്തതിനാലും രാത്രി പരിപാടികള്‍ക്കും ഇവിടം ആര്‍ക്കും വേണ്ട. മഴ തുടങ്ങിയതോടെ പിന്നെ അതായി ആശങ്ക.

മഴ കുളമാക്കുമെന്ന ആശങ്കയില്‍ പരിപാടികള്‍ക്കായി ഇവിടം ഒഴിവാക്കുകയാണ് പലരും. വേനല്‍ക്കാലത്തും മഴക്കാലത്തും ആര്‍ക്കും ഉപകാരപ്പെടാത്ത ഒരു സ്മാരകമായി തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ ജി. സ്മാരകത്തിന്‍റെ ആംബി തിയറ്റര്‍.

ഹൈക്കോടതിക്ക് സമീപം ഏബ്രഹാം മാടമാക്കല്‍ റോഡില്‍ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകത്തിന് സമീപമായാണ് മഹാകവി ജി.ശങ്കരപ്പിള്ളയ്ക്കും സ്മാരകം നിര്‍മിച്ചിരിക്കുന്നത്. പ്രമുഖ ആര്‍ക്കിടെക്ട് എസ്. ഗോപകുമാറിന്‍റേതാണ് രൂപകല്പന.

65 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, യോഗ സ്‌പേസ്, ലോബി, ആര്‍ട്ട് ഗാലറി, കവിതാ മ്യൂസിയം, ഓഫിസ്, കഫറ്റീരിയ, വിശ്രമമുറി, മിനി സിനിമ തിയറ്റര്‍ എന്നിവ സ്മാരകത്തിലുണ്ട്. 25 സെന്‍റ് സ്ഥലത്ത് 3000 ചതുരശ്ര അടിയില്‍ തീര്‍ത്ത മന്ദിരത്തിന്‍റെ നിര്‍മാണച്ചെലവ് 5.1 കോടി രൂപയാണ്.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു വേണ്ടിയുള്ള സിഎസ്എംഎല്‍ ഫണ്ട്, നഗരവികസനത്തിനുള്ള അമൃത് ഫണ്ട്, കോര്‍പറേഷന്‍ ഫണ്ട് എന്നീ ഫണ്ടുകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം.