ജനങ്ങളുടെ ജീവന് ഭീഷണിയായി അക്കേഷ്യ മരങ്ങൾ
Monday, July 1, 2024 4:59 AM IST
കിഴക്കമ്പലം: ചെമ്പറക്കി - പൂക്കാട്ടുപടി റോഡിന്‍റെ ഇടതുവശത്തായി പെരിയാർവാലി കനാലിനോട് ചേർന്ന് നിൽക്കുന്ന അക്കേഷ്യ മരങ്ങൾ വാഹനങ്ങൾക്കും യാത്രക്കാർക്കും സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ രാത്രി അക്കേഷ്യ മരം റോഡിലേക്ക് മറിഞ്ഞ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു.

തുടർന്ന് പെരുമ്പാവൂർ അഗ്നിരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സ്ഥലത്തെത്തിയാണ് മരം മുറിച്ചുമാറ്റിയത്. മരം മറിയുന്ന സമയത്ത് വാഹനങ്ങൾ വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. മഴക്കാലമായാൽ റോഡിലേക്ക് അക്കേഷ്യ മരങ്ങൾ മറിഞ്ഞ് വീഴുന്നതും അപകടങ്ങൾ ഉണ്ടാകുന്നതും ഇവിടെ പതിവാണ്.

വാഴക്കുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ നുസ്റത്ത് ഹാരിസിന്‍റെ പരാതിയെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം അപകടാവസ്ഥയിൽ നിൽക്കുന്ന മുഴുവൻ മരങ്ങളും മുറിച്ചു നീക്കി പകരം തണൽ മരങ്ങൾ വച്ചുപിടിപ്പിക്കാൻ കഴിഞ്ഞവർഷം നിർദേശിച്ചതാണ്. എന്നാൽ നാളിതുവരെ ഈ മരങ്ങൾ മുറിച്ചു നീക്കാൻ പിഡബ്ല്യുഡിയുടെ ഭാഗത്തുനിന്നു യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

പെരിയാർവാലി മഴയ്ക്കു മുമ്പ് 21 മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ ടെൻഡർ വിളിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. 32 വർഷം മുമ്പ് വനവത്കരണത്തിന്‍റെ ഭാഗമായി സർക്കാരിന്‍റെ നേതൃത്വത്തിൽ നട്ടുവളർത്തിയ മരങ്ങളാണിത്. കാലക്രമേണ ഇത് വളർന്ന് സർക്കാർ ലേലത്തിലും മറ്റുമായി വിൽപ്പന നടത്തിയിരുന്നു. ഇപ്പോൾ നൂറോളം മരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

ഉണക്ക ബാധിച്ച് പല മരങ്ങളും ഇതിൽ ഏത് നിമിഷവും നിലംപതിക്കും എന്ന അവസ്ഥയിലാണ്. സർക്കാരിന്‍റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്ന കെടുകാര്യസ്ഥതയും അലംഭാവവും കൊണ്ടാണ് മരങ്ങൾ മുറിച്ചു മാറ്റാനുള്ള നടപടികൾ വൈകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.