അത്താണിയിലെ ഗതാഗത പരിഷ്കാരം : സ്വകാര്യ ബസുകളുടെ സമയക്രമം താളം തെറ്റുന്നു
Friday, June 28, 2024 5:05 AM IST
നെടുമ്പാശേരി: അങ്കമാലി-ആലുവ ദേശീയപാതയിൽ അത്താണിയിലെ സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തിയതുമൂലം സ്വകാര്യ ബസുകൾക്ക് സമയനിഷ്ട പാലിച്ച് സർവീസ് നടത്താൻ കഴിയുന്നില്ലെന്ന് അങ്കമാലി - അത്താണി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

അങ്കമാലി, ആലുവ എന്നിവിടങ്ങളിൽ നിന്നും പറവൂർ, മാള, പുത്തൻവേലിക്കര ഭാഗങ്ങളിലേക്കുള്ള 60 ലധികം സ്വകാര്യ ബസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്.

പുതിയ പരിഷ്കാരമനുസരിച്ച് ദേശീയപാതയിൽ അങ്കമാലി ഭാഗത്തുനിന്നും ചെങ്ങമനാട് ഭാഗത്തേക്ക് തിരിയാൻ നിലവിൽ ഉണ്ടായിരുന്ന 30 സെക്കൻഡ് സമയത്തിൽനിന്നും 15 സെക്കൻഡായി കുറവ് വരുത്തി. ഇതുമൂലം ഭാരവാഹനങ്ങൾ തിരിയുന്നതിന് കൂടുതൽ സമയം എടുക്കേണ്ടി വരുന്നതിനാൽ പരമാവധി നാലോ അഞ്ചോ വാഹനങ്ങൾക്ക് മാത്രമേ കടന്നു പോകുവാൻ കഴിയുന്നുള്ളൂ.

വീണ്ടും അടുത്ത സിഗ്നൽ ലഭിക്കുന്നതിന് രണ്ട് മിനിറ്റിൽ അധികം കാത്തു കിടക്കേണ്ടതായി വരുന്നതിനാൽ വാഹനങ്ങളുടെ നിര നീളുന്നതിന് കാരണമാകും. ഇപ്രകാരം ഗതാഗതക്കുരുക്കിൽപ്പെടുന്ന വാഹനങ്ങൾ തിരക്കേറിയ സമയങ്ങളിൽ മേക്കാട് റോഡിൽ നിന്നുള്ള പ്രവേശനവും തടസപ്പെടുത്തുന്നുണ്ട്.

മുൻപ് ഉണ്ടായിരുന്ന സിഗ്നൽ സംവിധാനത്തിൽനിന്നും വ്യത്യസ്തമായി അങ്കമാലി ഭാഗത്തുനിന്നും ചെങ്ങമനാട് ഭാഗത്തേക്ക് സിഗ്നൽ ലൈറ്റ് ചുവപ്പ് ആകുന്ന അതേ നിമിഷം തന്നെ ചെങ്ങമനാട് ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്കുള്ള സിഗ്നൽ പച്ച തെളിയുന്നത് മൂലം അപകടങ്ങൾ ഉണ്ടാകുന്നതോടൊപ്പം ഡ്രൈവർമാർക്ക് മൊത്തത്തിൽ ആശയക്കുഴപ്പവും സൃഷ്ടിക്കുന്നു.