കടൽഭിത്തി നിർമാണം: എടവനക്കാട്ട് ഹർത്താൽ പൂർണം
Saturday, June 29, 2024 4:43 AM IST
റോഡ് ഉപരോധിച്ചതോടെ ജനം രണ്ടാം ദിവസവും പെരുവഴിയിൽ

വൈപ്പിൻ: കടൽഭിത്തി നിർമാണം ആ വശ്യപ്പെട്ട് എടവനക്കാട്ടെ തീരവാസികൾ നടത്തുന്ന സമരത്തിന്‍റെ ഭാഗമായി ഇന്നലെ ഹർത്താൽ ആചരിച്ചതിനെ തുടർന്ന് സംസ്ഥാനപാതയിലെ ഗതാഗതം തുടർച്ചയായ രണ്ടാം ദിവസവും തടസപ്പെട്ടു.

സമരാനുകൂലികൾ രാവിലെ മുതൽ എടവനക്കാട് അതിർത്തികളായ അണിയൽ ജംഗ്ഷനിലും ചാത്തങ്ങാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിനു മുന്നിലുമായി റോഡ് അടച്ച് കെട്ടി ഉപരോധം ഏർപ്പെടുത്തി. പോലീസ് ആവശ്യപ്പെട്ടിട്ടും തടസങ്ങൾ മാറ്റാൻ സമരക്കാർ തയാറായില്ല. ആംബുലൻസുകൾ മാത്രമാണ് വിട്ടയച്ചത്.

കടകമ്പോളങ്ങളും സ്കൂളുകളും അടഞ്ഞുകിടന്നു. പെട്രോൾ പമ്പും പ്രവർത്തിച്ചില്ല. രാവിലെ സമരസമിതി എടവനക്കാട് വൻ പ്രകടനവും നടത്തി. അതേസമയം ഗതാഗതം തടസപ്പെട്ടതോടെ രണ്ടാം ദിവസവും സംസ്ഥാന പാതയിൽ ജനം വലഞ്ഞു. അതിനാൽതന്നെ വഴി തടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധവും ഉയർന്നു.

റോഡ് ഉപരോധിച്ചവർക്ക് എതിരെ കേസെടുത്തു

ചെറായി: കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് എടവനക്കാട് സംസ്ഥാനപാത ഉപരോധിച്ചവർക്കെതിരെ ഞാറക്കൽ പോലീസ് കേസെടുത്തു.

തീരദേശ സംരക്ഷണ ജനകീയ സമരസമിതി നേതാക്കളും പഞ്ചായത്തംഗങ്ങളും ഉൾപ്പെടെ നൂറോളം പേർക്കെതിരെയാണ് കേസ്.