ആനയ്‌ക്കെന്തു സോളാര്‍വേലി; ചവിട്ടിമെതിച്ചല്ലേ വരവ്...
Thursday, July 4, 2024 10:46 PM IST
മുണ്ടക്കയം/ എരുമേലി: കാട്ടുപന്നി കൃഷിയിടം കുത്തിമറിക്കുന്ന സാഹചര്യത്തില്‍ കപ്പയും ചേനയും ചേമ്പും വാഴയുമൊക്കെ ഒഴിവാക്കാന്‍ നിര്‍ബന്ധിതരായ കര്‍ഷകർ ആയിരക്കണക്കിനാണ്. ഓരോ ദിവസം പിന്നിടുമ്പോഴും ഇവയൊക്കെ നാട്ടിന്‍പുറങ്ങളിലെ ജനവാസ മേഖലയിലേക്ക് അതിക്രമിച്ചുവരുന്ന ഭീതികരമായ സാഹചര്യം. ആന മാത്രമല്ല കടുവയും പുലിയും ജില്ലയിലെ വനാതിര്‍ത്തിയിലുണ്ടെന്നതിന് വനംവകുപ്പിനും തര്‍ക്കമില്ല.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ വനാതിര്‍ത്തി സുരക്ഷിതമാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി. കിഴക്കന്‍ മേഖയില്‍ 45 കി.മീ. വിസ്തൃതമാണ് ജില്ലയില്‍ വനാതിര്‍ത്തി. പമ്പാവാലിയില്‍ നാടിറങ്ങിയ വന്യമൃഗങ്ങള്‍ മൂന്നു പേരെ അരുംകൊല ചെയ്ത സംഭവത്തിലും വനംവകുപ്പും ജനപ്രതിനിധികളും നിരവധി ഉറപ്പുകള്‍ നല്‍കി.

കാട്ടുപന്നി, കേഴ, കുരങ്ങ് എന്നിവയുടെ കടന്നേറ്റത്തില്‍ കപ്പ ഉള്‍പ്പെടെ കൃഷി നിറുത്തിയ കര്‍ഷകരുടെ എണ്ണം ഏറിവരുന്നു. കൊള്ളവിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് മലയോരവാസികള്‍. കിടങ്ങ്, കമ്പിവേലി, ജൈവവേലി, സൗരോര്‍ജ വേലി തുടങ്ങി ഒട്ടേറെ പ്രഖ്യാപനങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്. വനാതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് ബഫര്‍ സോണ്‍ നിശ്ചയിക്കുകയും അവിടെ മരങ്ങളും കാടുകളും ഒഴിവാക്കുകയും ചെയ്താല്‍ മൃഗങ്ങളുടെ നാടിറക്കത്തിന് കുറവുണ്ടാകും.

കോരുത്തോട്, അഴുത, മതമ്പ മേഖലയില്‍ യാതൊരു സുരക്ഷാ സംവിധാനവുമില്ല. പുലിക്കുന്നിനും പാക്കാനത്തിനും ഇടയിലെ മൂന്നു കിമീ സോളാര്‍ വേലിക്ക് ഫണ്ട് അനുവദിച്ചെങ്കിലും പണി നടന്നില്ല. പീരുമേട് മുതല്‍ വനമേഖല ഭദ്രമാക്കാതെ വന്യമൃഗഭീഷണി തീരില്ല.

ഒരു കി.മീ. പണി തുടങ്ങിയപ്പോഴേക്കും കാട്ടാന അത് തകര്‍ത്തു. പമ്പാവാലി, ഏഞ്ചല്‍വാലി, കണമല, തുലാപ്പള്ളി എന്നിവിടങ്ങളിലും ജനസുരക്ഷ ഉറപ്പാക്കാനുള്ള യാതൊരു സംവിധാനവുമില്ല. മൂന്നു നിയോജകമണ്ഡലങ്ങള്‍ ചേരുന്ന ഈ പ്രദേശത്ത് വൈകുന്നേരമായാല്‍ വനമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ നിലയുറപ്പിക്കുന്നു.