കാറ്റ്, മഴ: കൊരട്ടിയിലും കാടുകുറ്റിയിലും നാശം
Tuesday, June 25, 2024 1:27 AM IST
കൊരട്ടി: ഇന്നലെ ഉച്ചയോടെ കൊരട്ടി, കാടുകുറ്റി മേഖലകളിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ വീണ് എട്ട് വൈദ്യുതിക്കാലുകൾ നിലംപൊത്തി. വൈദ്യുതിക്കമ്പികൾ പൊട്ടിവീണതോടെ പലയിടങ്ങളിലും വൈദ്യുതിബന്ധം താറുമാറായി.

കേവലം അരമണിക്കൂർ മാത്രം നീണ്ട മഴയിലും കാറ്റിലുമാണു നാശം വിതച്ചത്. രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാർ. ചിറങ്ങര മഹേശ്വരി ഗ്രാനൈറ്റിന് പിന്നിലെ ഗ്രാമീണ റോഡിലേക്ക് തേക്കുമരം കടപുഴകി വീണു. ആദ്യം വൈദ്യുതി ലൈനിലേക്കും തുടർന്ന് മാമ്പ്ര സ്വദേശി പടിക്കത്ത് മാണിക്യന്‍റെ പാതയോരത്തു വച്ചിരുന്ന സ്കൂട്ടറിനു മുകളിലേക്കുമാണു തേക്കുമരം വീണത്.

സ്കൂട്ടർ പൂർണമായും തകർന്നു. സഹോദരിയുടെ വീട്ടിലേക്കു വന്ന മാണിക്യൻ സ്കൂട്ടർ വച്ച് അൽപ്പം മുന്നോട്ടു നടക്കുന്നതിനിടയിലാണു മരം വീണത്.

മുടപ്പുഴ - ചിറങ്ങര ലിങ്ക് റോഡിൽ വൈദ്യുതിലൈനിലേക്കു കശുമാവ് കടപുഴകി. കമ്പികൾ പൊട്ടി വീണതിനൊപ്പം മൂന്നു വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. വാളൂർ ചംക്രമത്ത് മരംവീണ് ഒരു പോസ്റ്റ് തകർന്നു വീണു. കോതിരപ്പാടത്ത് 11 കെവി ലൈനിലേക്കു മരം കടപുഴകി. വൈദ്യുതി പോസ്റ്റും നിലംപൊത്തി. കാടുകുറ്റി അന്നനാട്ടിൽ തോപ്പിൽ ഗോപിയുടെ കടമുറിക്കു മുകളിലേക്കു മരം വീണു. ഭാഗികമായി കടമുറിക്കു കേടുപാടു സംഭവിച്ചിട്ടുണ്ട്. കാടുകുറ്റി പഞ്ചായത്തിലെ പാമ്പുത്തറ, പള്ളി വാർഡ്, അന്നനാട് വാർഡുകളിൽ പലയിടത്തും കവുങ്ങും തേക്കും വൈദ്യുതി ലൈനിലേക്ക് വീണ് കമ്പികൾ പൊട്ടിവീണതിനാൽ വൈദ്യുതിബന്ധം താറുമാറായിട്ടുണ്ട്.