എൽത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളജ് നാസ്കോമുമായി ധാരണാപത്രം ഒപ്പിട്ടു
Wednesday, June 26, 2024 1:24 AM IST
തൃശൂർ: നാസ്കോമും എൽത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളജും ധാരണാപത്രം ഒപ്പുവച്ചു. കേന്ദ്ര സർക്കാരിന്‍റെ ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി ചേർന്നു ഫ്യൂച്ചർ സ്കിൽഡ് പ്രൈം എന്ന ദേശീയ നൈപുണ്യവികസന പദ്ധതിവഴി വിദ്യാർഥികളെ ബിരുദത്തോടൊപ്പം വ്യവസായ സജ്ജരാക്കുകയാണു ലക്ഷ്യം. ഇന്ത്യയെ ഇന്നൊവേഷൻ, ഐടി സേവനങ്ങളുടെ ആഗോളകേന്ദ്രമാക്കുകയെന്നതിൽ ശ്രദ്ധയൂന്നുന്ന 254 ബില്യണ്‍ ഡോളർ ടെക്നോളജി വ്യവസായത്തിന്‍റെ മൂവായിരത്തിലധികം അംഗകന്പനികളുടെ കൂട്ടായ്മയാണ് നാസ്കോം.

വിദ്യാർഥികൾക്കു ഫ്യൂച്ചർ സ്കിൽഡ് പ്രൈം വഴി നാസ്കോം സർട്ടിഫിക്കറ്റ് നൽകുന്പോൾ യോഗ്യതാ ഡയഗ്നോസ്റ്റിക് ടെസ്റ്റ് ഉപയോഗിച്ച് വിദ്യാർഥികളുടെ സാങ്കേതിക അഭിരുചി വിലയിരുത്തുക, സമർപ്പിത ബൂട്ട് ക്യാന്പ്, പ്രൈം കരിയർ മന്ത്ര സെഷനുകളിലൂടെ വ്യവസായിക വിദഗ്ധരുമായി ഇടപഴകുക, കരിയർ മേളകൾ, ഇന്‍റേണ്‍ഷിപ്പുകൾ എന്നിവയിലേക്കു പ്രവേശനം നേടുക, നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കുമായി യോജിച്ച കോഴ്സുകളിലെ വൈദഗ്ധ്യം, പഠിക്കുന്പോൾ സർക്കാരിൽനിന്ന് കാഷ് ബാക്ക് നേടുക എന്നീ അധികസേവനങ്ങൾ ലഭിക്കും.


ജനറേറ്റീവ് എഐ, മെഷീൻ ലേണിംഗ്, ഡാറ്റ അനലറ്റിക്സ്, ബിസിനസ് അനലറ്റിക്സ് തുടങ്ങിയ മേഖലകളിലെല്ലാം ബിരുദത്തോടൊപ്പം ചെയ്യാവുന്ന സർട്ടിഫൈഡ് കോഴ്സുകളിലേക്കു സെന്‍റ് അലോഷ്യസ് കോളജ് വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കും. പേഴ്സണാലിറ്റി ഡവലപ്മെന്‍റ് കോഴ്സുകളും ഫ്യൂച്ചർ സ്കിൽസ് പ്രൈമിന്‍റെ പോർട്ടലിൽ ലഭ്യമാണ്.