പ്രത്യാശയുടെ തീർഥാടകരാകുക: മാർ താഴത്ത്
Sunday, September 29, 2024 1:43 AM IST
കൊട്ടേക്കാട്: ആഗോളകത്തോലിക്കാസഭ 2025-ാം വാർഷികം ആഘോഷിക്കുന്ന അടുത്തവർഷം പ്രത്യാശയുടെ തീർഥാടകരാകണമെന്നാണു ഫ്രാൻസീസ് മാർപാപ്പയുടെ ആഹ്വാനമെന്നു സിബിസിഐ പ്രസിഡന്‍റും തൃശൂർ ആർച്ചുബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.

കൊട്ടേക്കാട് സെന്‍റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളി സ്ഥാപിതമായതിന്‍റെ 1025-ാം വാർഷികാഘോഷത്തിനു തെരിതെളിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയോടെ സഭാസമൂഹത്തെ കെട്ടിപ്പടുത്ത പൂർവികരെ ആദരിക്കുന്നതായി ആർച്ച്ബിഷപ് പറഞ്ഞു. സഹസ്രാബ്ദ രജതജൂബിലിയോടനുബന്ധിച്ച് ഇടവകയിലെ എഴുപത്തഞ്ചു വയസു തികഞ്ഞ 119 പേരെയും ദാന്പത്യസുവർണജൂബിലി ആഘോഷിക്കുന്ന 32 ദന്പതികളെയും പൊന്നാടയണിയിച്ച് ആദരിച്ചു. വിശ്വാസദീപം പകർന്ന പൂർവികരുടെ പിന്തുടർച്ചക്കാരെന്ന നിലയിലാണ് മുതിർന്നവരെ ആദരിച്ചതെന്നു വികാരി ഫാ. ജോജു ആളൂർ അറിയിച്ചു.


ദേവാലയം കഴിഞ്ഞവർഷം പുതുക്കിപ്പണിതതിനോടനുബന്ധിച്ചു പുറത്തിറക്കുന്ന സ്മരണികയുടെ കവർപ്രകാശനവും ആർച്ച്ബിഷപ് നിർവഹിച്ചു.

അസിസ്റ്റന്‍റ് വികാരി ഫാ. ക്രിസ്റ്റോ തേയ്ക്കാനത്ത്, ട്രസ്റ്റിമാരായ പോളി തറയിൽ, കെ.പി. ജോയ്, ബാസ്റ്റിൻ ചാലിശേരി, സൈമണ്‍ ചാലയ്ക്കൽ എന്നിവരും ഭാരവാഹികളായ ഫ്രാൻസിസ് ഇമ്മട്ടി, പി.എ. ലോനപ്പൻ, ഫ്രാങ്കോ ലൂയിസ്, സി.എൽ. ഇഗ്നേഷ്യസ്, വിനേഷ് കൊളേങ്ങാടൻ, വിപിൻ വർഗീസ്, സി. ജോസഫ്, കെ.ജെ. ജെയിംസ്, കെ.കെ. ജോയ്, ജിന്‍റോ വർഗീസ് തുടങ്ങിയവരും നേതൃത്വം നൽകി.