കര്‍ഷകര്‌ക്ക് തലവേദനയായി സിംഗപ്പുര്‍ ഡെയ്‌സി‍
Monday, June 24, 2024 1:35 AM IST
കൊടകര: പച്ചനിറമാര്‍ന്ന ഇലച്ചാര്‍ത്തുകള്‍ക്കുമീതെ മഞ്ഞനിറത്തിലുള്ള അസംഖ്യം കുഞ്ഞുപൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നത് ഇന്നു നാട്ടിന്‍പുറത്തെ പതിവുകാഴ്ചകളിലൊന്നാണ്. ‘സിംഗപ്പുര്‍ ഡെയ്‌സി' എന്നറിയപ്പെടുന്ന ഈ അധിനിവേശസസ്യം കാഴ്ചയില്‍ മനോഹരിയാണെങ്കിലും കാര്‍ഷികമേഖലയ്ക്ക് കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്.

സൂര്യകാന്തിപ്പൂക്കളുടെ ചെറുരൂപത്തിലുള്ള മഞ്ഞപ്പൂക്കളാണ് സിംഗപ്പുര്‍ ഡെയ്‌സിയില്‍ വിരിയുന്നത്. കമ്മല്‍പ്പൂ, അമ്മിണിപ്പൂ, തീരകാന്തി എന്നീ പേരുകളില്‍ നാട്ടിന്‍പുറത്ത് അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയനാമം "സ്ഫാഗ്‌നെറ്റിക്കോല ട്രിലോബാറ്റ' എന്നാണ്. ഓരോവര്‍ഷം കഴിയുന്തോറും കൃഷിയിടങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്ന ഇവ കര്‍ഷകര്‍ക്കു തലവേദനയായി മാറിയിരിക്കുകയാണ്. മധ്യ അമേരിക്കയിലെ മെക്‌സിക്കോ ജന്മദേശമായിട്ടുള്ള ഈ ചെടി ആദ്യമൊക്കെ അലങ്കാരച്ചെടിയായി അറിയപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ കര്‍ഷകരെ വലയ്ക്കുന്ന കളകളില്‍ പ്രധാനപ്പെട്ടവയിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

കൃഷിയിടങ്ങളിലും വഴിയോരത്തും തോട്ടുവക്കിലും പുഴയിറമ്പിലുമെല്ലാം കൂട്ടമായി വളര്‍ന്നുനില്‍ക്കുന്ന സിംഗപ്പുര്‍ ഡെയ്സികള്‍ കര്‍ഷകരെ അലട്ടുന്ന ഒഴിയാബാധയായി മാറിയിരിക്കുകയാണ്. മുപ്പതുസെന്‍റിമീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഈ ചെടികള്‍ വെട്ടിനീക്കിയാലും അതിവേഗത്തില്‍ വീണ്ടും കിളിര്‍ത്തുവരും. നിലത്ത് പരവതാനി വിരിച്ചപോലെയാണ് സിംഗപ്പുര്‍ ഡെയ്‌സികള്‍ വളരുന്നത്. പുതിയ ചെടികള്‍ തണ്ടില്‍നിന്നാണ് പൊട്ടിമുളയ്ക്കുന്നത്.

മരങ്ങളില്‍ 70 സെന്‍റിമീറ്റര്‌ വരെ ഉയരത്തില്‍ പടര്‍ന്നുകയറുന്ന ഈ ചെടികള്‍ മറ്റ് ചെറുചെടികള്‍ക്കു മുകളിലൂടെയും വളരും. മണ്ണിലെ വളം വലിച്ചെടുക്കുന്ന ഇവ കാര്‍ഷികവിളകളുടെ വളര്‍ച്ചയ്ക്കു ഭീഷണിയാണ്. മണ്ണിലേക്കു സൂര്യപ്രകാശം എത്താത്തവിധത്തിലാണ് ഇവ ഈര്‍പ്പമുള്ള സ്ഥലത്ത് തഴച്ചുവളരുന്നത്.

ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) സിം ഗപ്പുര്‍ ഡെയ്‌സിച്ചെടികളെ ലോകത്തെ മോശം ചെടികളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.