നാളെമുതൽ അനിശ്ചിതകാല ബസ് സമരം
Tuesday, June 25, 2024 1:27 AM IST
തൃശൂർ: റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചു ബസുടമകളും തൊഴിലാളികളും പ്രഖ്യാപിച്ച അനിശ്ചിതകാലസമരത്തിന്‍റെ പോസ്റ്ററുകൾ ബസുകളിൽ നിറഞ്ഞു. തൃശൂർ-കൊടുങ്ങല്ലൂർ, തൃശൂർ-പുഴയ്ക്കൽ-അടാട്ട്-പറപ്പൂർ-ഗുരുവായൂർ-കുന്നംകുളം-കുറ്റിപ്പുറം-കോഴിക്കോട് റൂട്ടുകളിലാണു സമരം.

ഈ റൂട്ടുകളിലെ ബസുകളിലെ സ്ഥിരംയാത്രക്കാരോടും ജീവനക്കാർ ഇക്കാര്യം വ്യക്തമാക്കി. ബസ് സമരം നീണ്ടാൽ ഈ റൂട്ടുകളിൽ സ്വകാര്യബസുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിനു യാത്രക്കാർ പ്രതിസന്ധിയിലാകും. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ അധിക സർവീസ് നടത്തുമെന്നാണു വിവരം. ഇക്കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും.

തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കുഴികൾ താത്കാലികമായി അടച്ചുതുടങ്ങിയെങ്കിലും 25നുമുന്പു റോഡ് ഗതാഗത യോഗ്യമാക്കുമെന്ന ഉറപ്പ് പാലിക്കില്ലെന്നു വ്യക്തമായതോടെയാണു സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. സംസ്ഥാനപാതയിൽ കൂടുതൽ തകർച്ച നേരിടുന്ന പുഴയ്ക്കൽ, മുതുവറ മുതൽ അമലനഗർവരെയുള്ള ഭാഗം, പുറ്റേക്കര, കൈപ്പറന്പ്, മഴുവഞ്ചേരിമുതൽ ചൂണ്ടൽവരെയുള്ള ഭാഗം, അക്കിക്കാവ് എന്നിവിടങ്ങളിലെ കുഴികളാണ് താൽക്കാലികമായി അടയ്ക്കുന്നത്. 29 ലക്ഷം ഇതിനായി അനുവദിച്ചെങ്കിലും പ്രധാന കുഴികൾമാത്രമാകും അടയ്ക്കുക. റോഡുകൾ പൂർണമായും സഞ്ചാരയോഗ്യമാക്കാതെ ബസ് സർവീസ് മുതലാകില്ലെന്ന നിലപാടിലാണു ബസുടമകൾ.

25നുമുന്പ് റോഡ് നിർമാണം പൂർത്തിയാക്കുമെന്നു ഡെപ്യൂട്ടി കളക്ടർ ടി. മുരളിയുടെ ഉറപ്പിൻമേൽ 20നു നടത്താനിരുന്ന സൂചനാപണിമുടക്ക് മാറ്റിയിരുന്നു. ഇന്നലെ മുതൽ പണിയാരംഭിച്ചെങ്കിലും ഗ്രാവൽ നിരത്താൻ മൂന്നുദിവസമെടുക്കും. തുടർദിവസങ്ങളിൽ മഴവിട്ടുനിന്നാൽ മാത്രമേ ടാറിംഗ് ആരംഭിക്കാനും കഴിയൂ. കരാറെടുക്കാൻ ആളെത്താതെ സമയം നീട്ടിനൽകിയതോടെയാണു നാലുപേർ കരാറെടുത്തത്. സഹീർ എന്നയാൾക്കാണു കരാർ നൽകിയത്.

മൂന്നുവർഷത്തിനിടെ തൃശൂർ- കൊടുങ്ങല്ലൂർ റോഡിൽ 14 കിലോമീറ്റർ മാത്രമാണു കോണ്‍ക്രീറ്റിംഗ് പൂർത്തിയാക്കിയത്. 24 കിലോമീറ്റർ ബാക്കിയുണ്ട്. റോഡ് നിർമാണത്തിനായി ബസുകൾ വഴിതിരിച്ചുവിടുന്പോൾ ഡീസൽ ചെലവിനത്തിൽമാത്രം പ്രതിദിനം 1500 രൂപയുടെ വർധനയുണ്ട്. കോണ്‍ക്രിറ്റിംഗ് ഉപേക്ഷിച്ചു മെക്കാഡം ടാറിംഗ് നടത്തണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടിരുന്നു.