സഹകരണ മേഖലയിലെ ഇടപെടലിൽ വീഴ്ച
Monday, June 24, 2024 1:35 AM IST
സ്വന്തം ലേഖകൻ

തൃശൂർ: പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലുണ്ടായ തോൽവിയിൽ തിരുത്തൽ നടപടികളുമായി സിപിഎം. രണ്ടു ദിവസങ്ങളിലായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ താഴേത്തട്ടിൽമുതൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന നടപടികളുണ്ടാകണമെന്ന ആവശ്യമുയർന്നു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള നിർദേശം കീഴ്കമ്മിറ്റികൾക്കു നൽകും.

തെരഞ്ഞെടുപ്പു കാലത്ത് മേയർ എം.കെ. വർഗീസ് സുരേഷ് ഗോപിയെ വാഴ്ത്തിപ്പാടിയതു തിരിച്ചടിയായി. മേയറുടെ കാര്യത്തിൽ സിപിഎം നട്ടെല്ലു വളയ്ക്കുന്നെന്ന തോന്നൽ പ്രവർത്തകർക്കിടയിലുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സിപിഐയുടെ വിമർശനം എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യും. കരുവന്നൂരടക്കമുള്ള സഹകരണ ബാങ്കിംഗ് മേഖലകളിലെ ഇടപെടലിൽ പാർട്ടിക്കു വീഴ്ചയുണ്ടായി. അച്ചടക്ക നടപടിയിലല്ല, ഇടപാടുകാർക്കു പണംനൽകുന്നതിലാണു ശ്രദ്ധ ചെലുത്തേണ്ടിയിരുന്നത്. പണം നൽകാത്തതാണ് ഇരിങ്ങാലക്കുടയിൽ സ്ഥാനാർഥി മൂന്നാംസ്ഥാനത്താകാൻ കാരണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

നവകേരള സദസ്, ക്ഷേമ പെൻഷൻ മുടങ്ങൽ, സപ്ലൈകോ പ്രതിസന്ധി എന്നിവ സാധാരണക്കാരെ പാർട്ടിയിൽനിന്ന് അകറ്റിയെന്ന വിമർശനം ഉയർന്നെങ്കിലും പൊതുവേ മുഖ്യമന്ത്രിയെ അനുകൂലിച്ചാണു കമ്മിറ്റിയിൽ നിലപാടുയർന്നത്. മുഖ്യമന്ത്രി നയിച്ചില്ലായിരുന്നെങ്കിൽ തോൽവിയുടെ ആക്കം കൂടുമായിരുന്നെന്നും അംഗങ്ങൾ പറഞ്ഞു. എന്നാൽ, റോഡുകളിലെ കുഴികളും പൊതുമരാമത്ത് വകുപ്പിന്‍റെ മെല്ലെപ്പോക്കും തിരിച്ചടിയായി. തദ്ദേശതെരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കാൻ ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികൾ വൈകാതെ ചേരാനും യോഗത്തിൽ തീരുമാനമായി.

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുഖ്യവിഷയമാക്കിയ മണിപ്പുർ, പൗരത്വ പ്രശ്നങ്ങൾ യുഡിഎഫിനു ഗുണംചെയ്തു. മുസ്ലിം ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഗുരുവായൂർ അടക്കമുള്ള മേഖലകളിൽ ഗുണംചെയ്തില്ല. കേന്ദ്രത്തിൽ സിപിഎം എത്തിയിട്ടു കാര്യമില്ലെന്ന ചിന്തയും മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായെന്നു വിലയിരുത്തി.

തൃശൂർ പാർലമെന്‍റ് മണ്ഡലം പിടിച്ചെടുത്ത ബിജെപിയുടെ പ്രകടനം തുടരുന്നതു തടയണമെന്ന നിർദേശമാണു ശനിയാഴ്ച ചേർന്ന യോഗത്തിൽ പ്രകടമായത്. കേന്ദ്രസഹമന്ത്രിയായി തൃശൂരിലെത്തിയ സുരേഷ് ഗോപിയെ ഭയക്കേണ്ടതുണ്ടെന്നും വോട്ടർമാർക്കിടയിൽ ബിജെപിയാണു രക്ഷയെന്ന ചിന്തയുറയ്ക്കുംമുന്പ്് തിരുത്തൽനടപടികളുണ്ടാകണമെന്നും നിർദേശമുയർന്നു. പാർട്ടിയിൽനിന്ന് മാനസികമായി അകന്നുനിൽക്കുന്ന പാർട്ടിക്കാരെ കൂടെനിർത്തുക, ഏറ്റവും നല്ല സ്ഥാനാർഥികളെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നിർത്തുക, വികസനം പ്രവൃത്തിയിലെത്തിക്കുക, റോഡുകൾ നന്നാക്കുക, പെൻഷനടക്കമുള്ളവ മുടങ്ങാതെ നോക്കുക എന്നിവയും നിർദേശമായി ഉയർന്നു.