കെഎഫ്ആർഐ കാമ്പസിലെ മുളങ്കൂട്ടം റോഡിലേക്കു മറിഞ്ഞു
Sunday, June 23, 2024 6:47 AM IST
പീച്ചി: പീച്ചിഡാം റോഡിൽ ഒരപ്പൻപാറയ്ക്ക് സമീപം കെഎഫ്ആർഐ കാമ്പസിലെ മുളങ്കൂട്ടം റോഡിലേക്ക് മറിഞ്ഞു. ഇവ സമീപത്തെ വൈദ്യുതി ലൈനിൽ തങ്ങിനിന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് തടസം ഉണ്ടായില്ല.

കഴിഞ്ഞദിവസം രാത്രിയിലെ മഴയിലാണ് മുളങ്കൂട്ടം റോഡിലേക്ക് മറിഞ്ഞത്. സമാനമായ നിലയിൽ നിരവധി മരങ്ങൾ ഏതുനിമിഷവും റോഡിലേക്ക് മറിഞ്ഞുവീഴാം എന്ന നിലയിൽ കെഎഫ്ആർഐ കാമ്പസിൽ ഉണ്ട്.

ഒരാഴ്ച മുൻപ് വെറ്റിലപ്പാറയിൽ വലിയ മരം വീണ് ഗതാഗത തടസം ഉണ്ടാവുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തിരുന്നു. അന്നേദിവസം റവന്യൂ മന്ത്രി കെ. രാജന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. കെഎഫ്ആർഐ കോമ്പൗണ്ടിലെ അപകടകരമായി നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ചുമാറ്റുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

എന്നാൽ മന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. എത്രയും വേഗം ഈ വിഷയത്തിൽ ഒരു പരിഹാരം കണ്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.