മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു
Thursday, June 27, 2024 4:44 AM IST
മൂവാറ്റുപുഴ: മഴ കനത്തതോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. ത്രിവേണി സംഗമം മുതൽ മുതൽ ലതാ പാലം വരെയുള്ള പുഴയോര നടപ്പാതകളും കുളികടവുകളും വെള്ളത്തിൽ മുങ്ങി. മലങ്കര ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്തിയതും കനത്തമഴയും ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണമായി. മഴകനത്താൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലടിയിലാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.

മലയോര മേഖലയിൽ കനത്തമഴ തുടർന്നാൽ പ്രതിസന്ധി രൂക്ഷമാകും. നിലവിൽ പ്രളയ ഭീതി നിലനിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തിലെ വെള്ളൂർക്കുന്നം കടവിൽ ഏതാനും നടകളൊഴിച്ചാൽ ബാക്കിയെല്ലാം വെള്ളത്തിനടിയിലായി. കഴിഞ്ഞ മഹാപ്രപളയത്തിൽ മൂവാറ്റുപുഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു.

നൂറുകണക്കിന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ റവന്യു വകുപ്പം, തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളും കനത്ത ജാഗ്രതയിലാണ്.

അഗ്നിരക്ഷാസേനയും പോലീസും സന്നദ്ധസംഘടനകളും ഏതു സാഹചര്യവും നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.