കനത്ത മഴ: വെള്ളക്കെട്ട്, നാശനഷ്ടം
Friday, May 24, 2024 12:49 AM IST
കൊടുങ്ങല്ലൂരിൽ
വ്യാപകനാശം

വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളംകയറി. ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി നിർമിച്ച കാന നിറഞ്ഞൊഴുകി സമീപപ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളംകയറി. അശാസ്ത്രീയമായ കാനനിർമാണവും വെള്ളക്കെട്ടിന് കാരണമായി. കൊടുങ്ങല്ലൂർ നഗരത്തിൽ കാവിൽക്കടവ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ് പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.

ശക്തമായ ഇടിമിന്നലിൽ ലോകമലേശ്വരത്ത് വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. വയലാർ വാടയിൽ ക്ഷേത്രത്തിന് സമീപം വട്ടപ്പറമ്പിൽ വിജയന്‍റെ വീട്ടിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. പുല്ലൂറ്റ് തളിയക്കാട്ടിൽ അഭിലാഷിന്‍റെ വീടിന്‍റെ ഭിത്തിക്കും മിന്നലിൽ നാശനഷ്ടം സംഭവിച്ചു. എറിയാട് പനപറമ്പിൽ രാമകൃഷ്ണന്‍റെ ഓടുമേഞ്ഞ വീട് തകർന്നു. പുല്ലൂറ്റ് വലിയകത്ത് അഷറഫിന്‍റെ വീട്ടിലെ വൈദ്യുതി ബോർഡുകളും ഉപകരണങ്ങളും കത്തിനശിച്ചു. നഗരസഭാ അതിർത്തിയായ കോതപറമ്പ് തോടിന് സമീപം കനത്തമഴയിൽ വഴി ഇടിഞ്ഞുപോയി. കോട്ടപ്പുറം കോട്ടയിൽ കനോലി കനാലിന്‍റെ ഓരത്ത് സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ചിറ കനാലിൽ പതിച്ചു. കോട്ട കപ്പേളയ്ക്ക് വടക്കുവശത്ത് നിർമിച്ചിരുന്ന 30 മീറ്റർ നീളത്തിലുള്ള ചിറയാണ് നശിച്ചത്. നഗരത്തിലും പരിസരങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.

പെരിഞ്ഞനത്തു അറപ്പ
പൊട്ടിച്ചു

മഴയെ തുടർന്ന് കയ്പമംഗലം, മതിലകം, പെരിഞ്ഞനം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി. പെരിഞ്ഞനം പഞ്ചായത്തിലെ പതിനാലാംവാർഡിൽ പല വീടുകളിലേക്കും വെള്ളംകയറിയതിനെ തുടർന്ന് ഇന്നലെ അറപ്പതോട് പൊട്ടിച്ചു വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടു.

വാർഡ് മെംബർമാരായ സ്നേഹദത്ത്, ജയന്തി, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രവർത്തനങ്ങൾ. കയ്പമംഗലം പഞ്ചായത്തിൽ വെള്ളക്കെട്ട് രൂക്ഷമല്ലെങ്കിൽപോലും അനുഭവപ്പെടുന്നുണ്ട്. ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വെള്ളത്തിന്‍റെ ഒഴുക്കിനു പ്രശ്ങ്ങൾ നേരിടുന്നത് കാരണം റോഡിലും മറ്റും വെള്ളംകെട്ടി നിൽക്കുന്നു. കാളമുറി സെന്‍ററിൽ വലിയ വെള്ളക്കെട്ട് അനുഭവപ്പെടുന്നു. നിരവധിതവണ കരാർ കമ്പനി അധികൃതരോട് ഇക്കാര്യം പറഞ്ഞെങ്കിലും പ്രശ്നപരിഹാരത്തിന് ഇതേവരെ നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന രവി പറഞ്ഞു.

ഈ വിഷയത്തിൽ പഞ്ചായത്തിന് ശക്തമായ പ്രതിഷേധമുണ്ട്. മതിലകം, ശ്രീനാരായണപുരം, എടത്തിരുത്തി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്.

വെള്ളക്കെട്ട് പരിഹരിക്കാൻ
നടപടി സ്വീകരിക്കും:
എംഎൽഎ

കയ്പമംഗലം: തീരദേശമേഖലയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇ.ടി. ടൈസൺ എംഎൽഎ പറഞ്ഞു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പലയിടത്തും കാനകൾ അടഞ്ഞുകിടക്കുന്നത് തുറപ്പിക്കാൻ ദേശീയപാത അധികൃതർക്ക് നിർദേശംനൽകും. പൂർത്തിയാകാത്ത കാനകൾ എത്രയുംവേഗം പൂർത്തിയാക്കാൻ നിർദേശിക്കുമെന്നും എംഎൽഎ പറഞ്ഞു.

കയ്പമംഗലം മേഖലകളിലെ വെള്ളക്കെട്ട് പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭന രവി, മെംബർ സി.ജെ. പോൾസൺ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.