കാലവർഷം കനത്തു: ഇന്നും നാളെയും യെല്ലോ അലർട്ട്
Tuesday, June 25, 2024 5:59 AM IST
തൊടുപുഴ: ജില്ലയിൽ കാലവർഷം കനത്തു. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള ശക്തമായ മഴയാണ്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ഉടുന്പൻചോല - 14.2, ദേവികുളം - 30.6, പീരുമേട് -56, ഇടുക്കി -37.4, തൊടുപുഴ-20.2 എന്നിങ്ങനെയാണ് ഓരോ താലൂക്കിലും ലഭിച്ച മഴയുടെ അളവ്.

മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി മൂന്നാർ ഹെഡ് വർക്ക്സ് ഡാമിലെ ഷട്ടറുകൾ ഇന്നുരാവിലെ മുതൽ 10 സെന്‍റീമീറ്റർ വീതം ഉയർത്തി മുതിരപ്പുഴയാറ്റിലേയ്ക്ക് വെള്ളം നിയന്ത്രിത അളവിൽ തുറന്നു വിടും. മുതിരപ്പുഴയാറിന്‍റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇന്നലെയുണ്ടായ കനത്ത മഴയിൽ തൊടുപുഴ -വെങ്ങല്ലൂർ നാലുവരി പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

ജാഗ്രതപാലിക്കണം

ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി. അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ബലക്ഷയമായ വീടുകളിലും കഴിയുന്നവർ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ കരുതി മാറിത്താമസിക്കണം.

സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങളുടെ ശിഖരങ്ങൾ വെട്ടി ഒതുക്കുകയും ചെയ്യണം.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ആവശ്യമായ തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശം അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. ദുരന്ത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയാറാക്കി വയ്ക്കണമെന്നും നിർദേശമുണ്ട്.

മുല്ലപ്പെരിയാർ:വൃഷ്ടിപ്രദേശത്ത് കനത്ത മഴ

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിക്കുകയാണ്. ഇന്നലെ അണക്കെട്ട് പ്രദേശത്ത് 26.6 മില്ലീമീറ്ററും തേക്കടിയിൽ 25.2 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. വനത്തിനുള്ളിൽ കനത്ത മഴ തുടരുന്നതിനാൽ ഡാമിലേയ്ക്കുള്ള നീരൊഴുക്ക് ശക്തമായി ജലനിരപ്പ് വേഗത്തിൽ കൂടുമെന്നാണ് സൂചന.

ഇന്നലെ വൈകുന്നേരം 117. 95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 1049 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സെക്കൻഡിൽ 511 ഘനയടി വെള്ളം ഡാമിൽനിന്ന് തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നുണ്ട്. തമിഴ്നാട്ടിലെ തേനി ജില്ലയിൽ നേരിയ മഴയുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം സംഭരിക്കുന്ന തമിഴ്നാടിന്‍റെ വൈഗ അണക്കെട്ടിൽ പരമാവധി സംഭരണശേഷി 71 അടിയാണ്. 47 .44 അടിയാണ് നിലവിൽ ഇവിടുത്തെ ജലനിരപ്പ്.
വൈഗ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ഇല്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ അനുവദിനീയ ജല നിരപ്പ് 142 അടിയിലേക്ക് ഉയരുന്നതനുസരിച്ചു കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് തമിഴ്നാട് വർധിപ്പിക്കും.

ദേശീയപാത‌യിൽ ഗതാഗതം തടസപ്പെട്ടു

അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ കൂറ്റൻ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചീയപ്പാറയിൽ കടയുടെ മുകളിലേക്കാണ് മരം വീണത്. മരം മറിഞ്ഞ് വരുന്നതുകണ്ട് കടയിലുള്ളവർ ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. ഇടിയും മിന്നലും ഉണ്ട്. കഴിഞ്ഞ ദിവസവും മേഖലയിൽ ശക്തമായ മഴയായിരുന്നു.

മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു, കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നെടുംകണ്ടം: ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞു വീണ് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കാർ യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കുമളി - മൂന്നാർ സംസ്ഥാനപാതയിൽ ചേമ്പളത്താണ് വൻമരത്തിന്‍റെ കൊമ്പുകൾ ഇന്നലെ വൈകുന്നേരം ഒടിഞ്ഞുവീണത്.
സംഭവ സമയം റോഡിലൂടെ എത്തിയ കാർ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. അരമണിക്കൂറോളം സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.