ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണത്തിളക്കവുമായി ഇടുക്കി
Wednesday, June 26, 2024 3:54 AM IST
ചെറുതോണി: ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി ജേക്കബ് പിണക്കാട്ടും ജിൻസി ജോസും. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ നടന്ന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലാണ് കരിമ്പൻ സ്വദേശി ജേക്കബ് പിണക്കാട്ടും ഭൂമിയാംകുളം സ്വദേശി ജിൻസി ജോസും സ്വർണം കൊയ്തത്.

സീനിയർ 100 കിലോ വിഭാഗത്തിൽ ലെഫ്റ്റ് ഹാന്‍റിനും റൈറ്റ് ഹാന്‍റിനും ജേക്കബ് വിജയം വരിച്ചു.1981 മുതൽ മത്സര രംഗത്തുള്ള ജേക്കബ് 1988 ലും 1993 ലും ദേശീയ അവാർഡ് ജേതാവാണ്. പഞ്ചഗുസ്തി കൂടാതെ വോളിബോൾ, വടംവലി, കബഡി എന്നീ കായിക ഇനങ്ങളിലും ജേക്കബ് വ്യക്തിമുദ്ര പതിച്ചിട്ടുണ്ട്. വടംവലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് ബോംബെ, ദില്ലി, ജലന്ധർ, ഭോപ്പാൽ എന്നിവിടങ്ങളിൽ മത്സരത്തിൽ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയിട്ടുണ്ട്.

ജിൻസി ജോസ് സീനിയർ, മാസ്‌റ്റേഴ്സ് എന്നീ വിഭാഗത്തിലാണ് വിജയനേട്ടം കരസ്ഥമാക്കിയത്. സീനിയർ 80 കിലോ വിഭാഗത്തിൽ വലത് കൈക്ക് സ്വർണവും ഇടത് കൈക്ക് വെള്ളിയും നേടി. 2014ൽ പഞ്ചഗുസ്തി മത്സരത്തിലേക്കുള്ള കന്നിയങ്കത്തിൽ തന്നെ ജില്ലയിലും സംസ്ഥാനത്തും ദേശീയ തലത്തിലും ജിൻസി സ്വർണ താരമായി.

തുടർന്നുള്ള ഏഴു വർഷവും ഒന്നാം സ്ഥാനം നിലനിർത്തിപ്പോന്നു. മൂന്നുവർഷം തുടർച്ചയായി ചാമ്പ്യൻ ഓഫ് ചാമ്പ്യനായി. ഇപ്പോൾ ദേശീയ തലത്തിൽ പഞ്ചഗുസ്തിയിൽ റഫറിയായി പ്രവർത്തിച്ചു വരുന്നു. ആഗോളതലത്തിൽ മലേഷ്യയിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് ഏഴാം സ്ഥാനം നേടിയിരുന്നു.

ഭർത്താവ് മുണ്ടനാനിക്കൽ ജോസിന്‍റെയും (ലാലു ) കീഴിലാണ് പരിശീലനം നേടിയത്. മുരിക്കാശേരി പാവനാത്മാ കോളജ് വിദ്യാർഥിനിയായ മകൾ ആൻസലെറ്റും പഞ്ചഗുസ്തിയിൽ ദേശീയ താരമാണ്. 65 കിലോ വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യനും ആയിട്ടുണ്ട്.