ചീറിപ്പാഞ്ഞ് വാഹനങ്ങൾ : നഗരത്തിലെ സീബ്രാലൈനിൽ യാത്രക്കാരുടെ നെഞ്ചിടിക്കും
Saturday, June 29, 2024 3:37 AM IST
തൊടുപുഴ: നഗരത്തിലെ പാതകളിലെ സീബ്രാലൈനുകളിലൂടെ കാൽനട യാത്രക്കാരുടെ സഞ്ചാരം ജീവൻ പണയം വച്ച്. പാത മുറിച്ചു കടക്കേണ്ടി വരുന്പോൾ കാൽനടയാത്രക്കാർക്ക്സീബ്രാലൈനുകളിൽ മുൻഗണന നൽകണമെന്നാണ് മോട്ടോർവാഹന നിയമം. എന്നാൽ റോഡിലെ വെള്ളവരകൾ കണക്കിലെടുക്കാതെ ഇടതടവില്ലാതെ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ യാത്രക്കാർ നെഞ്ചിൽ തീയുമായാണ് സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നത്.

തൊടുപുഴ നഗരത്തിൽ ഏറെ തിരക്കനുഭവപ്പെടുന്ന ഗാന്ധി സ്ക്വയറിലും കെഎസ്ആർടിസി ജംഗ്ഷനിലും സിവിൽ സ്റ്റേഷനു മുന്നിലും വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രികർ റോഡ് മുറിച്ചു കടക്കുന്നത് ഏറെ പണിപ്പെട്ടാണ്.

ഗാന്ധി സ്ക്വയറിൽ ഇന്നലെ രാവിലെ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന യാത്രക്കാരനെ അമിത വേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും ഇടിച്ചയാൾ ആദ്യം തയാറായില്ല. എന്നാൽ നാട്ടുകാർ ഇടപെട്ടതോടെയാണ് ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലെത്തിച്ചത്.

റോഡ് കുറുകേ കടക്കാൻ സീബ്രാലൈനിലേക്ക് പ്രവേശിക്കുന്നവർ അമിത വേഗത്തിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ കണ്ട് ഭയന്ന് പിൻമാറേണ്ട ഗതികേടാണ്. ഇത്തരത്തിൽ യാത്രക്കാർ മുന്നോട്ടും പിന്നോട്ടും ഓടിയാണ് പലപ്പോഴും അപകടത്തിൽനിന്നു രക്ഷപ്പെടുന്നത്. കാൽനടയാത്രക്കാരൻ സീബ്രാലൈനിൽ പ്രവേശിച്ചു കഴിഞ്ഞാൽ അയാൾ മറുവശത്തെത്തുന്നതു വരെ ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നിർത്തണമെന്നാണ് നിയമം.

റോഡ് മുറിച്ചു കടക്കാൻ കാത്തു നിൽക്കുന്ന എല്ലാവരും കടന്നതിനു ശേഷം മാത്രമേ വാഹനങ്ങൾ നീങ്ങിത്തുടങ്ങാവൂ. പക്ഷേ യാത്രക്കാരൻ മുന്നോട്ടു പോകുന്നതിനനുസരിച്ച് സീബ്രാലൈനിലേക്ക് വാഹനങ്ങൾ കടന്നുകയറി ഇടതടവില്ലാതെ സഞ്ചരിക്കാൻ തുടങ്ങും. ഓട്ടോകളും യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് പായുന്നത്.

തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽപ്പെട്ട് ഇടംവലം തിരിയാൻ കഴിയാതെ സീബ്രാലൈനുകളുടെ നടുവിൽ കുട്ടികളടക്കമുള്ള കാൽനടയാത്രക്കാർ പെട്ടുപോകുന്ന കാഴ്ചയും നഗരത്തിൽ പതിവാണ്.

ഏറെ തിരക്കുള്ള സ്ഥലങ്ങളിലെല്ലാം സീബ്രാലൈനുകൾ ഉണ്ടെങ്കിലും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിലാണ് ഒരു വിഭാഗം വാഹനങ്ങളുടെ സഞ്ചാരം. ഇത്തരം സ്ഥലങ്ങളിൽ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സീബ്രാലൈനിൽ ശ്രദ്ധിക്കാൻ പാതകളിൽ മാർക്കു ചെയ്തിരിക്കുന്ന സീബ്രാലൈനിൽ മുൻഗണന കാൽനട യാത്രക്കാർക്കാണ്. എന്നാൽ അശ്രദ്ധമായി റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കരുത്.

ഇവിടെ വച്ച് സംഭവിക്കുന്ന അപകടങ്ങളിൽ ഡ്രൈവറുടെ തെറ്റ് ബോധ്യപ്പെട്ടാൽ നിയമലംഘനത്തിന്‍റെ സ്വഭാവമനുസരിച്ച് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകും. വാഹനമോടിച്ചു വരുന്നയാൾ സീബ്രാലൈനിൽ യാത്രക്കാർ കടക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ മുന്നോട്ടു പോകാവൂ.