മരമുണ്ട്, സൂക്ഷിക്കണേ..!
Saturday, June 29, 2024 3:37 AM IST
മറയൂർ: നോർത്തേൺ ഔട്ട്‌ലെറ്റ് റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്ന മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. മറയൂരിൽനിന്ന് മൂന്നാറിലേക്ക് പോകുന്ന റോഡിൽ കോഫി സ്റ്റോർ ഭാഗത്താണ് ഏതു സമയത്തും റോഡിലേക്കു നിലംപതിക്കാവുന്ന അവസ്ഥയിൽ കൂറ്റൻ മരങ്ങൾ നിൽക്കുന്നത്. ഇവ വീണാൽ 11 കെവി ലൈനിലും വാഹനങ്ങളിലേക്കും പതിക്കാൻ സാധ്യതയുള്ളതിനാൽ വൻ അപകട സാധ്യതയാണ് ഉള്ളത്.

പള്ളനാട് സ്കൂളിന്‍റെ സമീപത്തായി പാതയ്ക്കിരുവശവും അടുത്തടുത്തായി നില്ക്കുന്ന രണ്ടുവലിയ മരങ്ങൾ മൂലം ഒട്ടേറെ അപകടങ്ങളാണ് ഉണ്ടാകുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്ന് മറയൂർ വഴി മൂന്നാർ, വട്ടവട, മാങ്കുളം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വന്നുപോകുന്ന പ്രധാന പാതയാണിത്.

ഒട്ടേറെ തവണ പരാതി നൽകിയിരുന്നെങ്കിലും ഈ പാതയോരത്തെ ചിലമരങ്ങൾ മാത്രം മുറിച്ചുമാറ്റി. എന്നാൽ, അപകടനിലയിലുള്ള ധാരാളം മരങ്ങൾ ഇപ്പോഴും ഈ പാതയോരങ്ങളിലുണ്ട്. നേര്യമംഗലം വലിയൻച്ചിറയിൽ പാതയോരത്തുനിന്ന വലിയമരംവീണ് കാർ യാത്രികൻ കഴിഞ്ഞദിവസം മരിണപ്പെട്ടിരുന്നു.