കുമളിയിൽ റോഡുകൾ തോടുകളാവുന്നു
Saturday, June 29, 2024 3:49 AM IST
കുമളി: മഴ കനത്താൽ കുമളി വെള്ളക്കെട്ടിലാകും. വണ്ടൻമേട് ജംഗ്ഷൻ തോടായി മാറും. ചെക്ക് പോസ്റ്റിന് മുന്നിലെ സ്ഥിതിയും വ്യത്യസ്തമല്ല. കുമളി ടൗണിന്‍റ പ്രാന്തപ്രദേശങ്ങളിലെ ഇടവഴികളുടെ സ്ഥിതിയും ഇതുതന്നെയാണ്.

ദിവസവും നൂറുകണക്കിന് ആളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന കുമളി ബസ് സ്റ്റാൻഡിന് പിൻഭാഗത്ത് കൂടിയുള്ള പാത വെള്ളക്കെട്ടും മാലിന്യവും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി.

2015- 20 സാന്പത്തിക വർഷത്തിൽ മൂന്നു ഘട്ടങ്ങളിലായി അഴുത ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കോണ്‍ക്രീറ്റ് റോഡാണിത്. റോസാപ്പൂക്കണ്ടം-തേക്കടി തോടിന് മുകളിൽ കോണ്‍ക്രീറ്റ് സ്ലാബ് പാകിയാണ് റോഡ് നിർമിച്ചത്.

കോണ്‍ക്രീറ്റ് സ്ലാബുകളുടെ വശങ്ങളിലൂടെ വാട്ടർ കണക്‌ഷൻ പൈപ്പ് വലിച്ച് മുകളിൽ കോണ്‍ക്രീറ്റ് ചെയ്തതിനെത്തുടർന്ന് ജലനിർഗമന ഭാഗങ്ങൾ അടഞ്ഞു. മഴ പെയ്താൽ മുട്ടോളം വെള്ളമാണ് ഇവിടെ.

ടൗണിന് പിന്നിലൂടെ ഒഴുകുന്ന തോടിന്‍റെ ഗതി മാറ്റിയതും തോടു പുറന്പോക്കു കൈയേറി കെട്ടിടങ്ങൾ നിർമിച്ചതുമാണ് വെള്ളപ്പൊക്കത്തിന് കാരണം.