പരുന്തുംപാറയിൽ 11.5 ഏക്കർ സ്ഥലം റവന്യു വകുപ്പ് തിരിച്ചുപിടിച്ചു
Sunday, June 30, 2024 3:38 AM IST
ഉപ്പുതറ: പരുന്തുംപാറയിൽ റവന്യു ഭൂമിയിലെ 11.5 ഏക്കർ സ്ഥലം തിരിച്ചുപിടിച്ചു. കൈയേറ്റം കണ്ടെത്തി തിരിച്ചുപിടിച്ച സ്ഥലങ്ങളിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സർക്കാർ സ്ഥലം എന്നു കാട്ടി ബോർഡുകളും സ്ഥാപിച്ചു. ഏഴിടങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്.

പരുന്തുംപാറയിൽ 45 ഹെക്ടർ സർക്കാർ സ്ഥലം നഷ്ടപ്പെട്ടമായതായാണ് റിപ്പോർട്ട്. കൈയേറ്റം കണ്ടെത്തുന്നതിനായി പീരുമേട്, മഞ്ചുമല വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

അടുത്ത ഘട്ടത്തിൽ കൈയേറ്റം കണ്ടെത്തിയ സ്ഥലങ്ങളിൽ സർവേ വിഭാഗം ഭൂമി അളന്നു തിരിക്കും. തുടർന്ന് പട്ടയങ്ങൾ പരിശോധിക്കും. പട്ടയഭൂമിയുടെ മറവിൽ കൈയേറ്റക്കാർ ഏക്കറുകണക്കിന് സ്ഥലങ്ങളാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. ചിലയിടങ്ങളിൽ പട്ടയത്തിൽ പറയുന്ന ഭൂമിയിലല്ല നിർമാണം നടത്തിയിരിക്കുന്നത്.

പട്ടയ ഭൂമിയിലെ വിരിവിന്‍റെ മറവിലും സർക്കാർ ഭൂമി കൈയേറ്റവും ഉൾപ്പെട 15 ഇടങ്ങളിലെ അനധികൃത കൈയേറ്റം സ്ഥിരീകരിച്ച് പീരുമേട് തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പട്ടയ വിതരണത്തിനു ശേഷം 272 ഏക്കർ ഭൂമിയാണ് ഇവിടെ സർക്കാരിന്‍റെ കൈവശത്തിൽ ഉണ്ടായിരുന്നത്.

ഇതിൽ പുൽമേട്, മലഞ്ചെരുവുകൾ, മൊട്ടക്കുന്നുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ കൈയാല കെട്ടിയും വേലി തിരിച്ചും കൈയേറ്റം നടന്നു.