ഇതര സംസ്ഥാന തൊഴിലാളി പടുതാക്കുളത്തിൽ മരിച്ച നിലയിൽ
Tuesday, July 2, 2024 5:33 AM IST
നെടുങ്കണ്ടം: കാണാതായ ഇതര സംസ്ഥാന തൊഴിലാളിയെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് -ഡിന്‍റോരി സ്വദേശി വീരേന്ദ്രറാണ് (21) മരിച്ചത്. നെടുങ്കണ്ടം പട്ടത്തിമുക്കിലെ സ്വകാര്യ തോട്ടത്തിൽ രണ്ടാഴ്ച മുൻപാണ് ഇയാൾ ജോലിക്കായി എത്തിയത്.

ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ ഇയാളെ കാണാതായിരുന്നു. തുടർന്ന് തൊഴിലുടമ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. ഇന്നലെ നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ ജോലി ചെയ്തിരുന്ന തോട്ടത്തിനു സമീപമുള്ള മറ്റൊരു തോട്ടത്തിനുള്ളിലെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുങ്കണ്ടം പോലീസ് മേൽനടപടികൾ പൂർത്തിയാക്കി. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സ്ത്രീ തോട്ടിൽ മരിച്ച നിലയിൽ

പൂച്ചപ്ര: സ്ത്രീയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടു. പൂച്ചപ്ര വരിക്കനാനിക്കൽ രത്നമ്മ (മോളി-60)യെയാണ് ഞായറാഴ്ച വൈകുന്നേരം ആറോടെ വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചുഴലി അസുഖ ബാധിതയായിരുന്നു. അവിവാഹിതയായിരുന്ന ഇവർ സഹോദരൻ അനിൽ കുമാറിനൊപ്പമാണ് താമസിച്ചിരുന്നത്. മരണത്തിൽ ദുരൂഹതയില്ലെന്ന് കാഞ്ഞർ പോലീസ് പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്കരിച്ചു.