മരിയാപുരത്ത് ഭരണസമിതിയുടെ അനാസ്ഥയിൽ ലക്ഷങ്ങളുടെ നഷ്‌ടം
Thursday, July 4, 2024 10:46 PM IST
ചെറുതോണി: ദൈനംദിന ചെലവുകൾക്കുപോലും വരുമാനമില്ലാത്ത മരിയാപുരം പഞ്ചായത്തിലെ ഭരണസമിതിയുടെ അനാസ്ഥയും കെടുകാര്യസ്ഥതയുംമൂലം പഞ്ചായത്തിനു ലക്ഷങ്ങളുടെ നഷ്ടം. പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും കമാനങ്ങളും ആറുമാസം മുമ്പ് പഞ്ചായത്തിലെ ചില ജീവനക്കാരുടെ നേതൃത്വത്തിൽ എടുത്തു മാറ്റി ലേലം ചെയ്യാതെ പഞ്ചായത്ത് കോന്പൗണ്ടിൽ കൂട്ടിയിരിക്കുകയാണ്. മഴയിൽ തുരുന്പെടുത്ത് കന്പികൾ നശിച്ചുകൊണ്ടിരിക്കുന്പോഴും പഞ്ചായത്ത് ഇതൊന്നും ലേലം ചെയ്യാൻ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ലേലം ചെയ്യുന്നില്ല

ധൃതഗതിയിൽ എടുത്തുമാറ്റിയ ഇരുമ്പ് സാധനങ്ങൾ എല്ലാം ഇപ്പോൾ പഞ്ചായത്ത് ഓഫീസിനു പിൻഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്. മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന ഇരുമ്പ് വസ്തുക്കൾ തുരുമ്പുപിടിച്ചും കാടുകയറിയും നശിക്കുകയാണ്. ലക്ഷക്കണക്കിനു രൂപയുടെ ഇരുമ്പ് സാമഗ്രികളാണ് ഭരണസമിതിയുടെ അശ്രദ്ധമൂലം തുരുമ്പെടുത്തു നശിക്കുന്നത്. ഇവയെല്ലാം ലേലം ചെയ്തു പഞ്ചായത്തിന്‍റെ ആസ്ഥിയിലേക്കു ചേർക്കണമെന്നു ഭരണ പ്രതിപക്ഷ അംഗങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രസിഡന്‍റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നു പറയുന്നു.

സമയംനൽകാതെ എടുത്ത് മാറ്റി

ബോർഡുകളും കമാനങ്ങളും സ്ഥാപിച്ചിരുന്നവർക്ക് എടുത്തുമാറ്റാൻ അവസരം നൽകുകയോ അവരെ മുൻകൂട്ടി അറിയിക്കുകയോ ചെയ്യാതെയായിരുന്നു നടപടി. വളരെ ചെറിയ ബോർഡ് സ്ഥാപിച്ചവർക്കുപോലും ആയിരക്കണക്കിന് രൂപ പിഴ ഈടാക്കിയുള്ള ഈ നടപടിക്കെതിരേ അന്ന് ആക്ഷേപം ഉയർന്നിരുന്നു. സ്വന്തമായി എടുത്തുമാറ്റാൻ രണ്ടു മണിക്കൂർ സമയം ആവശ്യപ്പെട്ടിട്ടു പോലും അധികൃതർ അനുവദിക്കാതെ ബോർഡുകളും കമാനങ്ങളുമെല്ലാം അപ്പോൾ തന്നെ പൊളിച്ചു വാഹനത്തിൽ കയറ്റി പഞ്ചായത്തിൽ എത്തിക്കുകയായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു.

ബോർഡുകളും കമാനങ്ങളും ഉൾപ്പെടെയുള്ള ഈ വസ്തുക്കൾ എടുത്തുമാറ്റുന്നതിനായി 39,000 രൂപ ചെലവ് എഴുതിമാറാൻ ശ്രമിച്ചെങ്കിലും അംഗങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് 36,000 രൂപയായി തീരുമാനിക്കുകയായിരുന്നു. പഞ്ചായത്തിലെ മൂന്നു ജീവനക്കാരും ഡ്രൈവറും പുറമേനിന്നു ദിവസക്കൂലിക്ക് വിളിച്ചുകൂട്ടിയ മറ്റൊരാളുമാണ് ബോർഡുകൾ എടുത്തു മാറ്റാനായി വിവിധ സ്ഥലങ്ങളിൽ പോയത്. രണ്ടുദിവസം കൊണ്ട് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയെങ്കിലും 36,000 രൂപ ചെലവു വന്നത് എങ്ങനെ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

ജില്ലയിലെതന്നെ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്താണ് മരിയാപുരം. പഞ്ചായത്തിന്‍റെ വാഹനത്തിന് ഡീസൽ അടിക്കുവാൻ പോലും പണമില്ലാതെ പ്രതിസന്ധിയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭിക്കുമ്പോഴും പഞ്ചായത്തിനു വരുമാനമാകേണ്ട ഈ ഇരുമ്പ് സാധനങ്ങൾ ലേലം ചെയ്ത് മുതൽ കൂട്ടാക്കേണ്ടതിനു പകരം ഭരണസമിതിയിൽ ചിലരുടെ പിടിവാശിയും കെടുകാര്യസ്ഥതയും കൊണ്ട് നഷ്ടമാവുകയാണ്.