ചെയർമാൻ ഒറ്റപ്പെട്ടു; സിപിഎം കൈവിട്ടു
Friday, July 5, 2024 11:29 PM IST
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് രാജിവയ്ക്കാൻ തയാറാകാത്തതിനെത്തുടർന്ന് അദ്ദേഹത്തിനുള്ള പിന്തുണ പിൻവലിയ്ക്കാനും രാജിവയ്ക്കുംവരെ സമരം സംഘടിപ്പിക്കാനും എൽഡിഎഫ് തീരുമാനിച്ചതായി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ചെയർമാനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തത്കാലം ഉദേശിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.

വിജിലൻസ് കേസിൽ പ്രതിയായതോടെ ചെയർമാനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും രാജിവയ്ക്കാമെന്ന് ഉറപ്പുനൽകിയ ശേഷം പാലിക്കാതിരുന്നതോടെയാണ് പിന്തുണ പിൻവലിക്കുന്നതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

അഴിമതിക്കു പ്രേരിപ്പിച്ചെന്ന ആരോപണം നേരിടുന്ന ചെയർമാനെ സംരക്ഷിക്കുന്ന നിലപാട് മുന്നണിക്കില്ല. ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 11ന് വൈകുന്നേരം അഞ്ചിന് പ്രകടനവും യോഗവും നടത്തും. കോണ്‍ഗ്രസിന്‍റെയോ ബിജെപിയുടെയോ സഹകരണമില്ലാതെ അവിശ്വാസം പാസാകാനുള്ള സാധ്യത നഗരസഭയിലില്ല. അത് എൽഡിഎഫ് നയങ്ങൾക്ക് വിരുദ്ധമായതിനാലാണ് അവിശ്വാസം കൊണ്ടുവരാത്തത്.

യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നാൽ പിന്തുണയ്ക്കുന്ന കാര്യം അപ്പോൾ തീരുമാനിക്കും. ഒരാൾ അഴിമതിക്കേസിൽ പ്രതി ചേർക്കപ്പെട്ടാൽ തത്‌സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടുകയാണ് ചെയ്യേണ്ടത്. ഇത് അദ്ദേഹത്തെ അറിയിച്ചെങ്കിലും വഴങ്ങിയില്ല.

മുനിസിപ്പൽ ആക്ട് പ്രകാരം ചെയർമാന് എഇയെ ചുമതലയിൽനിന്ന് മാറ്റിനിർത്താമായിരുന്നു. അത് ചെയർമാൻ ചെയ്തില്ല. സ്കൂളിന്‍റെ വിഷയം മാത്രമല്ല നഗരത്തിലെ പല കെട്ടിടങ്ങൾക്കും പെർമിറ്റ് നൽകാതെ മാറ്റിവയ്ക്കുന്ന സമീപനമായിരുന്നു എഇയുടേത്. അഴിമതിക്കാരനായ ഇയാൾക്കെതിരെേ സമരം നടത്തിയതിന് എൽഡിഎഫ് നേതാക്കളും കൗണ്‍സിലർമാരും പ്രതികളാണ്. പലതവണ എൽഡിഎഫും പരാതിപ്പെട്ടിട്ടുണ്ട്. അയാൾക്കു കൈക്കൂലി കൊടുത്താൽ മാത്രമേ ജനങ്ങളുടെ കാര്യം നടക്കൂവെന്ന് നഗരസഭാ ചെയർമാൻ പറയാൻ പാടില്ല. കൈക്കൂലി പണത്തിന് ഇടനിലക്കാരനായി ചെയർമാൻ നിൽക്കേണ്ടതില്ല. ചെയർമാനെതിരേയുള്ള ആരോപണങ്ങളിൽ കഴന്പുണ്ടെന്നു തന്നെയാണ് പാർട്ടി കരുതുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതെന്നും നേതാക്കൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ എൽഡിഎഫ് മുനിസിപ്പൽ കണ്‍വീനർ മുഹമ്മദ് ഫൈസൽ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ. സോമൻ, സിപിഐ മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ്, കേരള കോണ്‍ഗ്രസ് -എം നിയോജക മണ്ഡലം പ്രസിഡന്‍റ് ജിമ്മി മറ്റത്തിപ്പാറ എന്നിവർ പങ്കെടുത്തു.

കരുനീക്കങ്ങളുമായി
മുന്നണികൾ

തൊടുപുഴ: മുനിസിപ്പൽ ചെയർമാൻ കൈക്കൂലിക്കേസിൽ പ്രതിയായ സംഭവത്തിൽ എൽഡിഎഫ് നയം വ്യക്തമാക്കിയതോടെ നഗരസഭയിൽ പുതിയ സമവാക്യങ്ങൾക്കു കളമൊരുങ്ങാൻ സാധ്യത. അടുത്ത 30ന് നടക്കുന്ന ഒൻപതാം വാർഡിലെ ഉപ തെരഞ്ഞെടുപ്പും മുനിസിപ്പൽ ചെയർമാന്‍റെ അടുത്ത നീക്കങ്ങളും ഇനി നിർണായകമാകും.

ചെയർമാന്‍റെ പേരിൽ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം പഴി ചാരൽ തുടരുകയാണ്. ചെയർമാനെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്നു കോണ്‍ഗ്രസും മറിച്ച് കോണ്‍ഗ്രസാണ് അദ്ദേഹത്തിന് സംരക്ഷണം നൽകുന്നതെന്ന് സിപിഎമ്മും ആരോപിക്കുന്നു. ഇതോടെ മൂന്നര വർഷം നീണ്ട തൊടുപുഴ നഗരസഭയിലെ ഇടത് ഭരണം പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്.
നഗരസഭയിലെ 35 അംഗ ഭരണസമിതിയിൽ എൽഡിഎഫിന്‍റെ അംഗബലം ചെയർമാൻ സനീഷ് ജോർജും വൈസ് ചെയർപേഴ്സണ്‍ ജെസി ജോണിയും ഉൾപ്പെടെ 15 ആയിരുന്നു.

മുസ്‌ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെ കോടതി അയോഗ്യയാക്കിയതോടെ അംഗബലം 14 ആയി. ഇപ്പോൾ സനീഷ് ജോർജ് ഉൾപ്പെടെ എൽഡിഎഫിന് 13 പേരാണുള്ളത്. യുഡിഎഫിന് 12 അംഗങ്ങളും ബിജെപിയ്ക്ക് എട്ടും കൗണ്‍സിലർമാരുണ്ട്.

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കക്ഷിനില തുല്യമാകും. ഇതു പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. തദ്ദേശതെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമില്ലാതിരുന്ന എൽഡിഎഫ് 12-ാം വാർഡിൽനിന്ന് കോണ്‍ഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോർജിനെയും ഒന്പതാം വാർഡിൽ നിന്ന് മുസ‌‌്‌ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേർത്താണ് നഗരസഭാ ഭരണം പിടിച്ചത്.


ഇതിൽ ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയതിനെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പ് 30ന് നടക്കും. ഈ വാർഡ് എൽഡിഎഫിന് ലഭിച്ചാൽ അവർക്ക് തുടർഭരണം ഉറപ്പാക്കാം.

ഇതിനിടെ ചെയർമാനെതിരേ അവിശ്വാസത്തിനുള്ള നീക്കം യുഡിഎഫിൽ ഉയർന്നു വന്നെങ്കിലും ഇക്കാര്യത്തിൽ നേതാക്കൾ രണ്ടു തട്ടിലാണ്. യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നാൽ ബിജെപി പിന്തുണയ്ക്കാനും സാധ്യതയുണ്ട്.

എന്നാൽ ഒന്നര വർഷ കാലാവധി ഭരണസമിതിയ്ക്കുള്ളതിനാൽ ചെയർമാനെ ഒപ്പം നിർത്താനുള്ള കരുനീക്കങ്ങളാണ് ഇരു മുന്നണിയിലും നടക്കുന്നത്. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ സിപിഎം തനിക്ക് സഹായകരമായ നിലപാട് എടുക്കാത്തതിൽ ചെയർമാന് നീരസമുണ്ട്.

സിപിഎം വഴങ്ങിയത് ഭയം
മൂലം: യുഡിഎഫ്

തൊടുപുഴ: മുനിസിപ്പൽ ചെയർമാന്‍റെ ഭീഷണിക്ക് മുന്നിൽ സിപിഎം വഴങ്ങിയത് തികഞ്ഞ രാഷ‌്ട്രീയ പാപ്പരത്തമാണെന്ന് യുഡിഎഫ് ആരോപിച്ചു.

ചെയർമാന്‍റെ അഴിമതിയിൽ സിപിഎമ്മിനു ബന്ധമുണ്ടായിരുന്നെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനർ എൻ.ഐ. ബെന്നി, ചെയർമാൻ എ.എം.ഹാരിദ്, സെക്രട്ടറി അഡ്വ. ജോസി ജേക്കബ് എന്നിവർ ആരോപിച്ചു. മുനിസിപ്പൽ ചെയർമാനെ പുറത്താക്കിയെന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നുമാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്.

ചെയർമാനെ സ്ഥാനത്തുനിന്നു പുറത്താക്കാൻ നിയമപരമായ നടപടി എന്ന നിലയിൽ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ എൽഡിഎഫ് തയാറാകണം. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ 12 പേർ എൽഡിഎഫിനുണ്ട്. എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നാൽ കൂടുതൽ പ്രതികരിക്കേണ്ടി വരുമെന്ന് ചെയർമാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ചെയർമാനെ എൽഡിഎഫിൽനിന്ന് പുറത്താക്കിയ പശ്ചാത്തലത്തിൽ യുഡിഎഫും ബിജെപിയും അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ എൽഡിഎഫ് പിന്തുണയ്ക്കുമോ എന്ന് വ്യക്തമാക്കണം.

നഗരസഭയിൽ വലിയ അഴിമതിയാണ് അരങ്ങേറിയത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടിയ ചെയർമാന് അവരെ നിയന്ത്രിക്കാൻ സാധിച്ചില്ല. അതിനാലാണ് ഇവർക്കെതിരേ നടപടിയെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചെയർമാൻ വ്യക്തമാക്കിയത്.

നഗരസഭയിലെ അസി. എൻജനിയർക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ച് അദ്ദേഹത്തെ സ്ഥലം മാറ്റാൻ പോലും സിപിഎം നടപടി സ്വീകരിച്ചില്ല.

ചെയർമാനെതിരേ ചെറിയ കുറ്റം മാത്രമാണ് ആരോപിച്ചിട്ടുള്ളതെന്നും സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ അദ്ദേഹത്തിന് കുറ്റവിമുക്തനായി തിരികെ വരാനുള്ള അവസരം ഒരുക്കാനാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവരാത്തതെന്നും നേതാക്കൾ ആരോപിച്ചു.

ഒളിയിടമൊരുക്കിയത്
കോണ്‍ഗ്രസ്: എൽഡിഎഫ്

തൊടുപുഴ: കൈക്കൂലിക്കേസിൽ നഗരസഭാ ചെയർമാനെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റിന്‍റെ വീട്ടിൽ മൂന്നുതവണ യോഗം ചേർന്നതിൽ രണ്ടു തവണയും ചെയർമാൻ പങ്കെടുത്തു.

ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുഡിഎഫാണ് അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടുന്നതും സംരക്ഷിക്കുന്നതും.

ആരോപണമുണ്ടായ ശേഷം എൽഡിഎഫ് എത്ര തവണ ചെയർമാനുമായി ബന്ധപ്പെട്ടെന്നു തെളിയിക്കാൻ തയാറാണ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ചെയർമാനുമായി പലതവണ ബന്ധപ്പെടുകയും ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു.

ചെയർമാൻ രണ്ട് ദിവസം സിപിഎം ഓഫീസിൽ ഉണ്ടായിരുന്നെന്ന ആരോപണം വ്യാജമാണെന്നു തെളിയിക്കാൻ എന്ത് പരിശോധനയ്ക്കും തയാറാണെന്നും നേതാക്കൾ പറഞ്ഞു.