സംരക്ഷണഭിത്തി ഇടിയുന്നത് അപകടഭീഷണി
Friday, July 5, 2024 11:29 PM IST
കട്ടപ്പന: കട്ടപ്പന സബ് ട്രഷറിയുടെ മുൻഭാഗത്തെ കൈത്തോടിന്‍റെ സംരക്ഷണഭിത്തി ഇടിയുന്നത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി.

സംരക്ഷണഭിത്തിയായി മൺഭിത്തി മാത്രമാണ് തോടിന്‍റെ ഇരുവശത്തുമുള്ളത്. മഴ പെയ്യുന്നതോടെ മൺതിട്ട ഇടിയുന്നുവെന്നാണ് സമീപത്തെ വ്യാപാരികളും പ്രദേശവാസികളും പറയുന്നത്.

ട്രഷറിയിലേക്കും മൃഗാശുപത്രിയിലേക്കും എത്തുന്നവരുടെ ഉൾപ്പെടെ വാഹനങ്ങൾ പലപ്പോഴും റോഡിന്‍റെ വശങ്ങളിലാണ് പാർക്ക് ചെയ്യുന്നത്. കൂടാതെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി ആളുകളാണ് കാൽനടയായി സഞ്ചരിക്കുന്നതും. ഈ ഭാഗത്തെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞു പോകുന്നത്.


നിലവിലെ അപകടാവസ്ഥ പരിഹരിക്കാനോ അപകട മുന്നറിയിപ്പ് നൽകാനോ യാതൊരുവിധ നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. താത്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിനൊപ്പം അടിയന്തരമായി തോടിന്‍റെ സംരക്ഷണഭിത്തി നിർമിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.