കേന്ദ്ര വനനിയമ ഭേദഗതി ജനങ്ങളിൽനിന്ന്് മറച്ചുവയ്ക്കുന്നെന്ന്
Friday, July 5, 2024 11:29 PM IST
കട്ടപ്പന: കേന്ദ്ര വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ മനപ്പൂർവം ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ആരോപിച്ചു. 2023 ലെ നിയമ ഭേദഗതി അനുസരിച്ച് 1996 ഡിസംബർ 12 നുമുന്പുള്ള വനഭൂമി തരംമാറ്റൽ അംഗീകരിക്കപ്പെടുന്നതാണ്. ഇതിന് ഏതെങ്കിലും സർക്കാർ വകുപ്പിന്‍റെ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ മതി. ഇതു പ്രയോജനപ്പെടുത്തിയാൽ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കും പട്ടയ പ്രശ്നങ്ങൾക്കും വനമേഖലയിൽ കേന്ദ്ര വന നിയമത്തിന്‍റെ പേരിൽ മുടങ്ങിക്കിടക്കുന്ന റോഡ് നിർമാണങ്ങൾക്കും ആദിവാസി മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കും പരിഹാരമാകും. എന്നാൽ, ഈ നിയമ ഭേദഗതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ താത്പര്യം കാണിക്കുന്നില്ല.


കേന്ദ്ര നിർദേശം അനുസരിച്ച് ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ലാൻഡ് റവന്യൂ കമ്മീഷണർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ 2024 മെയ് 16ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ സമിതിയെ എങ്ങനെ സമീപിക്കണമെന്നോ അപേക്ഷകളും രേഖകളും എവിടെ ഹാജരാക്കണമെന്നോ യാതൊരു നിർദേശവും നൽകിയിട്ടില്ല.
ഇങ്ങനെ ഒരു സമിതി രൂപീകരിച്ചിട്ടില്ല എന്നാണ് കെ.കെ. രമ എംഎൽഎയുടെ ചോദ്യത്തിന് ജൂണ്‍ 12ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി നൽകിയത്. കേന്ദ്ര നിയമ ഭേദഗതിയുടെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.