മരംവീണ് അപകടങ്ങളും മരണങ്ങളും വ്യാപകം: അധികൃതർ അനങ്ങുന്നില്ല
Friday, July 5, 2024 11:29 PM IST
അടിമാലി: കൊച്ചി - ധനുഷ്കോടി, അടിമാലി - കുമിള ദേശീപാതകളിൽ വൻമരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണും വലിയ അപകടങ്ങളും മരണങ്ങളും തുടർ സംഭവങ്ങൾ ഉണ്ടായിട്ടും ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കുന്നില്ല. വൻ മരങ്ങൾ അപകട ഭീഷണിയായി പാതയോരങ്ങളിൽ നിൽക്കുന്നത് നിരന്തരം മാധ്യമങ്ങളും പൊതുപ്രവർത്തകരും കോടതിയും ചൂണ്ടിക്കാട്ടിയിട്ടും ഇത്തരം മരങ്ങൾ മുറിച്ചുമാറ്റാൻ അധികാരികൾ തികഞ്ഞ് അലംഭാവം കാട്ടുകയാണ്.

വൻമരങ്ങൾ വീണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 30ഓളം ജീവനുകൾ ജില്ലയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. നൂറു കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുമുണ്ട്. എന്നാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമറ്റുന്നതിനോ അപകടം ഒഴിവാക്കുന്നതിനോ യാതൊരു നടപ്പടിയും ഉണ്ടാകുന്നില്ല. മനുഷ്യ ജീവനുകൾ അകാലത്തിൽ പൊലിയുന്പോൾ മാത്രം മുതലക്കണ്ണീർ ഒഴുക്കാനും മാറിനിന്ന് പരസ്പരം കുറ്റപ്പെടുത്താനും മാത്രമാണ് ജില്ലാ അധികൃതർ ശ്രമിക്കുന്നത്.

കഴിഞ്ഞ ആഴ്ച കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം വൻമരം കടപുഴകി വീണ് ഇടുക്കി സ്വദേശി മരിച്ചിരുന്നു. ഇന്നലെ അടിമാലി-കുമളി ദേശീയപാതയിൽ കല്ലാർകുട്ടി റോഡിൽ വൻമരം കടപുഴകി സ്വകാര്യ ബസിന്‍റെ മുന്നിൽ വീണ് ബ‌സിന്‍റെ ചില്ലുകൾ ഉൾപ്പെടെ തകർന്നു. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.


അടിമാലി - കുമളി ദേശീയപാതയിൽ കല്ലാർകുട്ടി റോഡിൽ അടിമാലി ടൗണിൽ പഞ്ചായത്ത് ടൗണ്‍ഹാളിന് സമീപമാണ് ഓടുന്ന ബസിന് മുൻഭാഗത്തേക്ക് വൻമരം കടപുഴകി വീണത്. അപകടത്തിൽ ബസ് യാത്രക്കാരിക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. പാതയോരത്തുനിന്നിരുന്ന മരം ബസിന് മുകളിലേക്ക് വീഴുകയായിരുന്നു.

അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസിന് മുൻഭാഗത്തേക്കാണ് മരം കടപുഴകി വീണത്. മരം വീണതോടെ ബസിന്‍റെ മുൻഭാഗത്തെ ചില്ല് തകർന്നു. യാത്രക്കാരിയായ രാജാക്കാട് സ്വദേശിനി ഷീലയ്ക്കാണ് പരിക്കേറ്റത്. അടിമാലി അഗ്നിരക്ഷാ സേനയെത്തി റോഡിലേക്ക് വീണ മരം മുറിച്ചു നീക്കി.

പാതയോരത്ത് ചുവട് ദ്രവിച്ച് ബലക്ഷയം വന്ന മരമാണ് ഓടുന്ന ബസിന് മുകളിലേക്ക് വീണത്. ദിവസങ്ങൾക്ക് മുന്പ് ഇതേ മരത്തിന്‍റെ കൂറ്റൻ ശിഖരം ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണിരുന്നു. പരിക്കുകളോടെ ഓട്ടോറിക്ഷായാത്രികൻ രക്ഷപ്പെട്ടു. അന്നുമുതൽ ഈ മരം മുറിച്ച് നീക്കണമെന്ന ആവശ്യം വാഹനയാത്രികരും സമീപവാസികളും മുന്പോട്ട് വച്ചിരുന്നു. മരം മുറിക്കാതെ വന്നതോടെയാണ് ഇന്ന് വീണ്ടും മറ്റൊരപകടം സംഭവിച്ചത്.