വൈദ്യുതി വകുപ്പ് റോഡ് കൈവശപ്പെടുത്തിയതായി പരാതി
Thursday, July 4, 2024 10:46 PM IST
ഉപ്പുതറ: കാഞ്ചിയാർ കിഴക്കേ മാട്ടുക്കട്ടയിൽ വൈദ്യുതി വകുപ്പ് റോഡ് കൈയേറിയതായി കർഷകർ. ഇടുക്കി പദ്ധതിക്ക് വിട്ടുനൽകിയ ഭൂമി കഴിഞ്ഞുള്ള സ്ഥലത്താണ് റോഡ് നിർമിച്ചത്. പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററിലുള്ള റോഡാണിപ്പോൾ വൈദ്യുതി വകുപ്പ് കൈയേറി കല്ലിട്ടിരിക്കുന്നതെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ്് ജോർജ് ജോസഫ് പടവൻ ആരോപിച്ചു. ഇടുക്കി പദ്ധതിക്കായി പരമാവധി ഭൂമി എടുത്തശേഷം കർഷകരുടെ ഭൂമിയിലൂടെ മൂന്നടി വീതിയിൽ ഉള്ള നടപ്പാതയാണ് ആദ്യം ഉണ്ടായിരുന്നത്. കർഷകർ ചേർന്ന് ഇവരുടെ ഭൂമിയിലൂടെ റോഡ് വീതി കൂട്ടി ഉയർത്തി ടാറിംഗ് നടത്തിയാണ് ഇന്നത്തെ നിലയിൽ ആക്കിയത്.

കർഷകരും പഞ്ചായത്തും ചേർന്ന് നിർമിച്ച റോഡാണിപ്പോൾ വൈദ്യുതി വകുപ്പ് കൈയേറി കല്ലിട്ടിരിക്കുന്നത്. റോഡിന്‍റെ തുടക്കഭാഗത്ത് വാട്ടർ ലെവലിലാണ് കല്ലിട്ടത്. എന്നാൽ, റോഡിന്‍റെ പകുപതി ഭാഗം കഴിഞ്ഞാണ് റോഡ് കൈയേറി കർഷകരുടെ ഭൂമിയോട് ചേർന്ന് കല്ലിട്ടിരിക്കുന്നത്. ത്രിതല പഞ്ചായത്ത് ഫണ്ടും എംപി ഫണ്ടും ഉപയോഗിച്ച് യാത്രാ യോഗ്യമാക്കിയ റോഡാണ് കൈയേറിയിരിക്കുന്നത്.