സിപിഎമ്മിന് മുന്നറിയിപ്പുമായി നഗരസഭ ചെയർമാൻ; ജയിച്ചത് സ്വതന്ത്രനായി; സമ്മർദം വേണ്ട, രാജി ഇല്ല
Thursday, July 4, 2024 10:45 PM IST
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്നു ചെയർമാൻ സ്ഥാനം രാജിവയ്ക്കാനുള്ള സിപിഎമ്മിന്‍റെയും ഇടതു മുന്നണിയുടെയും നിർദേശം പാടേ തള്ളി തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് രംഗത്തെത്തി. രാജി വയ്ക്കില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈക്കൂലിക്കേസിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി സ്ഥലത്തുനിന്നു മാറിനിൽക്കുകയായിരുന്ന ചെയർമാൻ ഇന്നലെയാണ് മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. അടുത്തയാഴ്ച വിജിലൻസിനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകുമെന്നും ചെയർമാൻ പറഞ്ഞു. സ്വകാര്യ സ്കൂളിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജരിൽനിന്ന് ഒരു ലക്ഷം കൈക്കൂലി വാങ്ങിയ നഗരസഭാ അസിസ്റ്റന്‍റ് എൻജനിയറും ഇടനിലക്കാരനും അറസ്റ്റിലായ കേസിൽ രണ്ടാം പ്രതിയാണ് സനീഷ് ജോർജ്.

നഗരസഭയിൽ താൻ സ്വതന്ത്രനായാണ് വിജയിച്ചത്. ഇടതു മുന്നണി പുറമേനിന്ന് പിന്തുണയ്ക്കുകയായിരുന്നു. എന്നാൽ കേസിൽപ്പെട്ടതിനാൽ രാജിവയ്ക്കണമെന്ന നിലപാട് പാർട്ടിക്കു സ്വീകരിക്കാം. എന്നാൽ സ്ഥാനം രാജിവക്കുന്നത് താൻ കുറ്റസമ്മതം നടത്തുന്നതിനു തുല്യമാണ്. അതിനാൽ സ്ഥാനത്തിരുന്നു തന്നെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അസി. എൻജനിയർക്കു കൈക്കൂലി നൽകാൻ സ്കൂൾ അധികൃതരോടു നിർദേശിച്ചിരുന്നോ എന്ന ചോദ്യത്തിനു ചെയർമാൻ മറുപടി പറഞ്ഞില്ല. മുൻകൂർ ജാമ്യാപേക്ഷ ഉൾപ്പെടെ കോടതിയുടെ പരിഗണനയിലായതിനാൽ അക്കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്നു ചെയർമാൻ പറഞ്ഞു.
സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ആളാണ് താൻ. ചെയർമാൻ സ്ഥാനം നൽകാമെന്ന വാഗ്ദാനവുമായി എൽഡിഎഫാണ് സമീപിച്ചത്.

അതിനാൽ സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ നിർദേശപ്രകാരം രാജി വയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യുഡിഎഫും ബിജെപിയും പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. ആ സമ്മർദ്ദം മൂലമാണ് രാജിവയ്ക്കാൻ സിപിഎം ആവശ്യപ്പെട്ടതെന്നാണ് കരുതുന്നത്. അവിശ്വാസപ്രമേയം പോലുള്ള നടപടികളിലേക്ക് എൽഡിഎഫ് കടന്നാൽ അപ്പോൾ തുടർ നടപടികൾ ആലോചിക്കുമെന്നും ചില കാര്യങ്ങൾ തനിക്കും പറയേണ്ടി വരുമെന്നും ചോദ്യങ്ങൾക്കുള്ള മറുപടിയായി സനീഷ് പറഞ്ഞു.

ചെയർമാനായി ഇരുന്ന കാലയളവിൽ തനിക്കെതിരേ ഒരു അഴിമതി ആരോപണങ്ങളും ഉയർന്നിട്ടില്ല. ആരും തനിക്കെതിരേ പരാതി പറഞ്ഞിട്ടില്ല. സാധാരണ നിലയിൽ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. നവകേരള സദസിനായി പണപ്പിരിവു നടത്തിയതു സംബന്ധിച്ച കണക്കുകൾ ബന്ധപ്പെട്ട അധികൃതരുടെ പക്കലുണ്ട്. അഴിമതിക്കാരനായിരുന്ന അസി.എൻജിനിയർക്കെതിരേ പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാൻ പരിമിതികളുണ്ടായിരുന്നു. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി എന്ന നിലയിലാണ് നഗരസഭയുടെ പ്രവർത്തനം സുഗമമായി നടക്കാൻ 13 വരെ വൈസ് ചെയർപേഴ്സണ് ചുമതല നൽകിയത്. ഇതിനുശേഷം നഗരസഭയിലേക്ക് തിരിച്ചെത്തുമെന്നും ചെയർമാൻ സൂചിപ്പിച്ചു.

അവധിയിലാണെങ്കിലും ഇന്നലെ രാവിലെ 11 ഓടെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ സനീഷ് ജോർജ് ഔദ്യോഗിക വാഹനത്തിലാണ് എത്തിയത്. പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെത്തുടർന്ന് സ്ഥലത്ത് വൻ പോലീസിനെ വിന്യസിച്ചിരുന്നു. ഇതേസമയം കോണ്‍ഗ്രസിന്‍റെ പ്രതിഷേധ സമരം നഗരസഭയ്ക്കു മുന്നിൽ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഉച്ചകഴിഞ്ഞ് ചെയർമാൻ നഗരസഭാ ഓഫീസിലെത്തി. അവധിയിൽ പോകുന്നതിനുമുന്പ് ചെയർമാന്‍റെ മുന്നിലെത്തിയ ഫയലുകളിൽ ഒപ്പിട്ടു മടങ്ങുകയും ചെയ്തു.

കോണ്‍ഗ്രസ് പ്രതിഷേധ
ധർണ നടത്തി

തൊടുപുഴ: മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ നടത്തി. മുൻ ഡിസിസി പ്രസിഡന്‍റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. സ്ഥാനം രാജി വയ്ക്കണമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെയും ഇടതു കൗണ്‍സിലർമാരുടെയും രണ്ട് ഏരിയ കമ്മിറ്റികളുടെയും നിർദേശം അവഗണിച്ച് സ്ഥാനത്ത് തുടരുന്ന സനീഷ് ജോർജിനെതിരേ അവിശ്വാസപ്രമേയത്തിനു

നോട്ടീസ് നൽകാൻ പാർട്ടി തയാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ചെയർമാനെ പുറത്താക്കാൻ സിപിഎം മുന്നിട്ടിറങ്ങിയാൽ യുഡിഎഫ് കൗണ്‍സിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.എച്ച്. സജീവ് അധ്യക്ഷത വഹിച്ചു. നിഷ സോമൻ, തോമസ് മാത്യു കക്കുഴി, എൻ.ഐ. ബെന്നി, ടി.ജെ.പീറ്റർ, ചാർളി ആന്‍റണി, ജോണ്‍ നെടിയപാല, ജാഫർ ഖാൻ മുഹമ്മദ്, മനോജ് കോക്കാട്ട്, കെ.ദീപക്, തൂഫാൻ തോമസ്, ഷാഹുൽ മങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.

ചെയർമാനെ രക്ഷിക്കാൻ
ഗൂഢശ്രമം-കോണ്‍ഗ്രസ്

തൊടുപുഴ: സ്കൂളിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനു കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് രണ്ടാം പ്രതിയാക്കിയ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടാൻ അവസരമൊരുക്കിയതായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് ഷിബിലി സാഹിബ് പത്രസമ്മേളനത്തിൽ ആരോപിച്ചു.

നഗരസഭയിൽ റെയ്ഡ് നടക്കുന്പോൾ ചെയർമാൻ അദ്ദേഹത്തിന്‍റെ ചേംബറിലുണ്ടായിരുന്നു. കേസിൽ പ്രതിയായ ശേഷം ദിവസം മുഴുവൻ സിപിഎമ്മിന്‍റെ തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസിൽ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിലും ചെയർമാൻ പങ്കെടുത്തു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതിനു പിന്നിൽ ഒളിച്ചുകളിയും അന്തർധാരയുമുണ്ട്. ജില്ലയിലെയും തൊടുപുഴയിലെയും സിപിഎമ്മിന്‍റെ നേതാക്കൻമാരാണ് സംരക്ഷണകവചമൊരുക്കുന്നത്.

അവധിയിൽ പോയതും വൈസ് ചെയർപേഴ്സനു ചുമതല കൈമാറിയതും സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ്. കൈക്കൂലിക്കേസിൽ പ്രതിയായ സനീഷ് ജോർജ് ഉടൻ രാജിവയ്ക്കണം. വിജിലൻസ് കേസിലും കൈക്കൂലിക്കേസിലും പ്രതിയായവരെ സംരക്ഷിക്കുന്ന പാരന്പര്യം കോണ്‍ഗ്രസിനില്ലെന്നും ഷിബിലി പറഞ്ഞു.

ഡിസിസി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി റോബിൻ മൈലാടി, വൈസ് പ്രസിഡന്‍റ് സുരേഷ് രാജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.