ഹൈറേഞ്ചിന്‍റെ "സ്പന്ദനം' നിലച്ചു: ചവരനാൽ വർക്കിച്ചേട്ടൻ ഓർമയായി
Tuesday, July 2, 2024 5:33 AM IST
കട്ടപ്പന: ഹൈറേഞ്ച് കുടിയേറ്റത്തിന്‍റെ ആദ്യ നാളുകളിൽ കുടിയേറി ഒരു നാടിന്‍റെ ആകെ സ്പന്ദനങ്ങൾ ഏറ്റുമാങ്ങി നാടിന്‍റെയും നാട്ടുകാരുടെയും ഭൗതിക, ആത്മീയ വളർച്ചയിൽ നിറയെ സംഭാവനകൾ നൽകിയ ഇരട്ടയാർ നാങ്കുതൊട്ടി ചവരനാൽ വർക്കി ജോസഫ് - 95 ഓർമയായി.

പൂഞ്ഞാറിലെ കൂട്ടക്കല്ലിൽ നിന്നു ഹൈറേഞ്ചിൽ കുടിയേറിപ്പാർത്ത ചവരനാൽ കുടുംബം കട്ടപ്പനയിലെ തന്നെ ആദ്യകാല കുടിയേറ്റ കർഷകർ കുടുംബമാണ്. 1952 ൽ കിഴക്ക് വെങ്ങാനം ചാലിൽ കുടിയേറിയ കുടുംബം കുളമാവ് ഡാം നിർമാണവുമായി ബന്ധപ്പെട്ട് അവിടെനിന്നും കുടിയിറക്കപ്പെ ട്ടു. ഇതേത്തുടർന്നാണ് കട്ടപ്പനയിൽ എത്തിയത്. കട്ടപ്പനയിൽ എത്തി വള്ളക്കടവിൽ വീണ്ടും കൃഷിയിറക്കി.

1957ലാണ് ഇരട്ടയാർ നാങ്കുതൊട്ടിയിൽ കുടിയേറിപ്പാർത്തത്. നാങ്കുതൊട്ടി റോഡ്, വാട്ടർ അഥോററ്റിയുടെ വാട്ടർ ടാങ്ക്, നാങ്കുതൊട്ടി കുരിശുപള്ളി, സെന്‍റ് ജോർജ് പള്ളി എന്നിവയ്ക്കെല്ലാം അദ്ദേഹം സ്ഥലം സൗജന്യമായി നൽകി.

പള്ളി നിർമാണത്തിനും പള്ളിയുടെ നടത്തിപ്പിനുമായി സാന്പത്തിക സഹായവും നൽകി. 14 മക്കളിൽ രണ്ടുപേർ ദൈവ ശുശ്രൂഷക്കായും നിയോഗിക്കപ്പെട്ടു കുടുംബം ദൈവ വിളിയാലും ധന്യമായി. ജനശ്രീ മിഷൻ കുടുംബം ദിന പുരസ്കാരവും ലഭിച്ചു.

പാവപ്പെട്ടവരെ സഹായിക്കുന്നതിനും മറ്റുള്ളവർക്ക് സഹായങ്ങൾ എത്തിക്കുന്നതിനും യാതൊരുവിധ മടിയും കാണിച്ചിരുന്നില്ല. മക്കളും കൊച്ചുമക്കളുമായി 83 അംഗങ്ങളുള്ള വലിയ കുടുംബത്തിന്‍റെ നായകനാണ് വിടപറഞ്ഞത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേലിന്‍റെ മുഖ്യ കാർമികത്വത്തിൽ വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് നാലിന് നാങ്കുതൊട്ടി സെന്‍റ് ജോർജ് പള്ളിയിൽ സംസ്കരിക്കും.