ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് 30ന് : പെരുമാറ്റച്ചട്ടം നിലവിൽ വന്നു
Wednesday, July 3, 2024 3:48 AM IST
ഇടുക്കി: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവു വന്നിട്ടുള്ള വാർഡുകളിൽ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ പെട്ടേനാട്, ഉടുന്പൻചോല പഞ്ചായത്തിലെ പാറത്തോട്, അറക്കുളം പഞ്ചായത്തിലെ ജലന്ധർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ തോപ്രാംകുടി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ പെട്ടേനാട് വാർഡിലും വാത്തിക്കുടി, ഉടുന്പൻചോല, അറക്കുളം പഞ്ചായത്തുകളിലും മാതൃകാ പെരുമാറ്റചട്ടം ബാധകമാണ്.

ഒന്നിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്തിമമായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയാണ് ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. നാളെ മുതൽ 11 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 12നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 15ഉം ആണ്. 30ന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 31ന് രാവിലെ 10ന് നടക്കും. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും.

പഞ്ചായത്ത് വാർഡിൽ മത്സരിക്കുന്നതിന് രണ്ടായിരം, ബ്ലോക്ക് പഞ്ചായത്തിൽ നാലായിരം, മുനിസിപ്പാലിറ്റി വാർഡിൽ മത്സരിക്കുന്നതിന് നാലായിരം രൂപയുമാണ് സ്ഥാനാർഥികൾ നിക്ഷേപത്തുകയായി കെട്ടിവയ്ക്കേണ്ടത്. എന്നാൽ പട്ടികജാതി-പട്ടികവർഗത്തിൽപ്പെട്ട സ്ഥാനാർഥികൾക്ക് കെട്ടിവയ്ക്കേണ്ട തുക ഇതിന്‍റെ അൻപത് ശതമാനം ആയിരിക്കും, സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവിന്‍റെ പരിധി ബ്ലോക്ക് പഞ്ചായത്ത് വാർഡിലുംമുനിസിപ്പാലിറ്റിയിലും 75,000 രൂപ വീതവും പഞ്ചായത്ത് വാർഡിൽ 25,000 രൂപയുമാണ്.

മത്സരിക്കുന്ന സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.