അഞ്ചാം ക്ലാസുകാരൻ മരിച്ച നിലയിൽ
Saturday, June 29, 2024 3:37 AM IST
തൊടുപുഴ: അഞ്ചാം ക്ലാസുകാരനെ തുണി കഴുത്തിൽ കുരുങ്ങി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ണപ്പുറം പട്ടയക്കുടി ആനക്കുഴി തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദിനെയാ (10) ണ് മരിച്ച നിലയിൽ കണ്ടത്.

വ്യാഴാഴ്ച രാത്രി 8.30 ഓടെ അച്ഛൻ അജി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് ദേവാനന്ദിനെ പുതപ്പ് കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. അജിയുടെ കുടുംബ വീടിനടുത്തുള്ള ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്.

മാതാവ് സന്ധ്യ ഭർത്താവുമായി അകൽച്ചയിലായതിനാൽ ഇവരുടെ വീട്ടിലാണ് താമസിക്കുന്നത്. ഉടനെ അജിയും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ദേവാനന്ദ് പഠിക്കുന്ന വെണ്‍മണി സെന്‍റ് ജോർജ് യുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം സംസ്കരിച്ചു.

കാളിയാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇടുക്കിയിൽ നിന്നുള്ള ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. മരണത്തിൽ ദുരൂഹതയില്ലെന്ന് കാളിയാർ എസ്ഐ സാബു കെ. പീറ്റർ പറഞ്ഞു.